
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി. മിനിമം യാത്രാനിരക്ക് അൻപത് ശതമാനം വർധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 12 രൂപയാകും. ബസ് ചാർജ് കിലോമീറ്ററിന് 70 പൈസ ആയിരുന്നത് 1 രൂപ 10 പൈസയാക്കി കൂടും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റേജ് ഗ്യാരേജുകളുടെ വാഹനനികുതി പൂർണമായും ഈ ഘട്ടത്തിൽ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസിൽ യാത്ര ചെയ്യുമ്പോൾ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ നിയന്ത്രണങ്ങളിൽ സർവ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങൾക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർധിപ്പിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, യാത്രകൾക്ക് ഇളവുള്ളവർ പുതുക്കിയ യാത്രാനിരക്കിൻ്റെ അൻപത് ശതമാനം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam