ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് രോഗിയായ കോൺഗ്രസ് നേതാവ്

Published : Mar 28, 2020, 06:50 AM ISTUpdated : Mar 28, 2020, 11:44 AM IST
ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് രോഗിയായ കോൺഗ്രസ് നേതാവ്

Synopsis

കോൺഗ്രസ് നേതാവും പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 


തൊടുപുഴ: താനുമായി അടുത്തു ഇടപഴകിവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് ബാധിതനായ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതലെടുക്കണമെന്നാണ് നിലവിൽ ആശുപത്രിയിലെ  ഐസൊലേഷൻ റൂമിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാൻ പറഞ്ഞു. 

കോൺഗ്രസ് നേതാവും പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രമുഖ കോൺഗ്രസ് നേതാക്കളും നിരവധി എംഎൽമാരും ഉസ്മാനുമായി ഈ കഴിഞ്ഞ ആഴ്ചകളിൽ അടുത്തിടപഴകിയതായുള്ള വിവരം പുറത്തു  വന്നിരുന്നു. ഇവരെല്ലാം ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പൊതുപ്രവർത്തകനായ ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ടവരേയും പോയ സ്ഥലങ്ങളും കണ്ടെത്തിയും പരിശോധിച്ചും രോഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് ഇതിനിടയിലാണ് ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. 

ഫെബ്രുവരി 29  മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. താനുമായി അടുത്ത് ഇടപഴകിയ പരിചയക്കാരും സുഹൃത്തുക്കളും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പൊതുപ്രവർത്തകനായതിനാൽ ഈ മൂന്നാഴ്ചയിൽ  ബന്ധപ്പെട്ട എല്ലാവരെയും എനിക്ക്  ഓർത്തെടുക്കാനാകുന്നില്ല. ചില ദിവസങ്ങളിൽ 150 മുതൽ 200 കിലോമീറ്റ‍ർ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് രോഗമുണ്ടെന്ന വിവരം അറിഞ്ഞത്. 

.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'