തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും

Published : Apr 11, 2026, 08:25 PM IST
CPI

Synopsis

സംസ്ഥാനത്ത് എൽഡിഎഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ വിജയം പ്രതീക്ഷിക്കുമ്പോൾ തൃശൂർ, കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണെന്നും പാർട്ടി കണക്കുകൂട്ടുന്നു. നാല് മന്ത്രിമാരും വിജയിക്കുമെന്നും നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ നിഗമനം. തൃശ്ശൂർ മണ്ഡലത്തിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. ഇതിനൊപ്പം തന്നെ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സി പി ഐ വച്ചുപുലർത്തുന്നുണ്ട്. മന്ത്രിമാരായ കെ രാജനും ജി ആർ അനിലും മികച്ച വിജയം നേടുമെന്നും, സി പി ഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

സി പി ഐക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയവർ

ചിറയിൻകീഴ് - മനോജ് ബി ഇടമന, ചാത്തന്നൂർ - ആർ രാജേന്ദ്രൻ, ചടയമംഗലം - ജെ ചിഞ്ചുറാണി, പുനലൂർ - അജയപ്രസാദ്, കരുനാഗപ്പളളി - എം എസ് താര, അടൂർ - പ്രിജി കണ്ണൻ, ഹരിപ്പാട് - ടി ടി ജിസ്മോൻ, ചേർത്തല - പി പ്രസാദ്, വൈക്കം - പി പ്രദീപ്, പീരുമേട് - സലിം കുമാർ, നോർത്ത് പറവൂർ - ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ - എൻ അരുൺ, കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ, കയ്പമംഗലം - കെ കെ വത്സരാജ്, ഒല്ലൂർ - കെ രാജൻ, തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക - ഗീതാ ഗോപി, പട്ടാമ്പി - മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് - മൻസിൽ അബൂബക്കർ, തിരൂരങ്ങാടി - അജിത് കൊളാടി, ഏറനാട് - ഷഫീർ കിഴിശേരി, മഞ്ചേരി - അനു മുസ്തഫ, നാദാപുരം - പി വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അകത്തു കയറി, ക്ഷീണം കാരണം മയങ്ങി, ഉണർന്നത് പിറ്റേന്ന് രാവിലെ ജീവനക്കാരെത്തിയപ്പോൾ, കള്ളൻ പിടിയിൽ
കളിചിരിയോടെ ക്ലാസ് മുറി വിട്ടവൾ, എന്നും ഈ വഴി നടന്നവൾ, ഇനിയില്ല; ശ്രീനന്ദയ്ക്ക് കണ്ണീരോടെ യാത്രാമൊഴി