
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച രണ്ട് പ്രതിനിധികളെ ഗവര്‍ണ്ണര്‍ ഒഴിവാക്കിയതിനെതിരെ സിപിഎം. കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ശുപാര്‍ശ ചെയ്ത രണ്ടുപേരെ ഒഴിവാക്കി മറ്റുരണ്ടുപേരെ കൂട്ടിച്ചേര്‍ത്ത ഗവര്‍ണറുടെ നടപടി ആര്‍എസ്എസ് സമ്മര്‍ദ്ദനത്തിന് വഴങ്ങിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ഷിജു ഖാന്‍, അഡ്വ ജി സുഗുണന്‍ എന്നിവരെയാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. ഇവരെ ഉള്‍പ്പെടുത്താതെ സെനറ്റിലേക്ക് ഗവര്‍ണര്‍ തെരഞ്ഞെടുത്ത് രണ്ടുപേര്‍ക്കും സംഘപരിവാര്‍ ബന്ധമുണ്ടെന്നും സിപിഎം ആരോപിക്കുന്നു.എഴുത്തുകാരുടെ വിഭാഗത്തിൽ ആയിരുന്നു ഷിജു ഖാനെ ഉൾപ്പെടുത്തിയത്. അഭിഭാഷക വിഭാഗത്തിൽ ആണ് അഡ്വ.ജി സുഗുണന്‍റെ പേര് നിർദേശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam