Thrikkakara : വോട്ടെണ്ണലിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത്-വലത് വാക്പോര്; പരാതിയുമായി കോൺഗ്രസും സിപിഎമ്മും

Published : May 31, 2022, 06:57 PM ISTUpdated : May 31, 2022, 07:07 PM IST
Thrikkakara : വോട്ടെണ്ണലിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത്-വലത് വാക്പോര്; പരാതിയുമായി കോൺഗ്രസും സിപിഎമ്മും

Synopsis

കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara By Election)പോളിംഗ് കള്ളവോട്ടിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത് - വലത് വാക്പോര്. ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.

സിപിഎം പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്‍റെ പിടിയിലായതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യുഡിഎഫ് വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്തെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകും. തൃക്കാക്കരയിൽ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തുവെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. 

ജനാധിപത്യ രീതിയിൽ ജയിക്കാൻ എല്‍ഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പ്രതികരിച്ചു. കള്ളവോട്ട് ശ്രമത്തിനിടെ പിടിയിലായത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ആരോപിച്ചു. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്ന്ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും വിമര്‍ശിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നാണ് എ എന്‍ രാധാകൃഷ്ണന്‍റെ ആരോപണം. അതേസമയം, കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് പി രാജീവ് അറിയിച്ചു. കൂടുതൽ കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. പലരും വോട്ട് ചെയ്യാൻ വന്നപ്പോൾ വോട്ട് മുമ്പെ ചെയ്തിരിക്കുന്നു. ഒരു തെറ്റിനെയും ന്യായീകരിക്കില്ലെന്നും ഡിവൈഎഫ്ഐ നേതാവ് പിടിയിലായതും പരിശോധിക്കുമെന്ന് പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Also Read: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു; മുന്നണികളുടെ കണക്കിലേറെ പോളിങ്; വോട്ടെണ്ണൽ വെള്ളിയാഴ്ച

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിന്‍റെ പിടിയിലായത്. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്. മറ്റ് രണ്ടിട്ടത്ത് കൂടി കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്. പാലാരിവട്ടം 17-ാം നമ്പർ ബൂത്തിസും കൊല്ലംകുടിമുകളിലെ 147 ബൂത്തിലും കൂടി കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്‍റെ ആരോപണം. പാലാരിവട്ടം ബൂത്ത് നമ്പർ 17 ൽ കാനഡയിലുള്ള ആളിന്‍റെ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കാനഡയിലുള്ള ജോസഫ് ജോർജ് എന്നയാളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. കൊല്ലംകുടിമുകളിലെ 147 ബൂത്തിൽ കള്ളവോട്ട് നടന്നതായി ബിജെപിയും പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ
'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍