കൊവിഡ് കാലത്തും സിപിഎമ്മിന്‌ ചോരക്കൊതി മാറുന്നില്ല: ഷാഫി പറമ്പിൽ

By Web TeamFirst Published Apr 22, 2020, 11:14 PM IST
Highlights

മുഖ്യമന്ത്രിയുൾപ്പെടെയുളള സിപിഎം നേതൃത്ത്വം പാർട്ടി ഗുണ്ടകൾക്ക് പ്രചോദനമേകുന്ന പ്രവര്‍ത്തനങ്ങളാണ ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുൾപ്പെടെയുളള സിപിഎം നേതൃത്ത്വം പാർട്ടി ഗുണ്ടകൾക്ക് പ്രചോദനമേകുന്ന പ്രവര്‍ത്തനങ്ങളാണ ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ.  കൊലക്കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചും  ഗുണ്ടകളെ സംരക്ഷിക്കുന്നതിന് വേണ്ടി  സിബിഐ   അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചിലവിട്ടും  വേണ്ടിവന്നാൽ  ഇനിയും ചിലവാക്കുമെന്ന്  വെല്ലുവിളിച്ചും എതിർ രാഷ്ട്രീയക്കാരെ കൊല്ലാൻ ഇവര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കായംകുളത്തെ യൂത്ത്കോൺഗ്രസ് പ്രാദേശിക നേതാവ് സുഹൈലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്  സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട്  ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന് മുമ്പിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് കാലത്തു രാഷ്ട്രീയം  പറയുന്നതിനെ വിലക്കാനിറങ്ങുന്ന സിപിഎം നേതൃത്വം സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു ചെറുപ്പക്കാരെന വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിൽ മൗനം പാലിക്കുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അവരുടെ വാക്കും പ്രവർത്തിയും തമ്മിലുളള  അന്തരം വ്യക്തമാക്കുകയാണ്. 

മുഖ്യമന്ത്രിയുടെ ഐക്യ ആഹ്വാനവും  യോജിച്ച പ്രവർത്തന അഭ്യർത്ഥനയിലൊന്നും  ഒരു തരത്തിലുമുളള അത്മാർത്ഥതയും സിപിഎം പ്രവർത്തകർ പോലും കാണുന്നില്ല. 
മൂന്ന് വർഷമായി അടച്ചുകൊണ്ടിരിക്കുന്ന കർഷകത്തൊഴിലാളി ക്ഷേമനിധിയിലേക്കുളള തുക ബോർഡിൽ എത്തിയിട്ടില്ല  എന്നറിഞ്ഞ സാധാരണക്കാരനുവേണ്ടി പ്രതിഷേധിച്ചതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമാണ് ഇവിടെ  കൊലപാകശ്രമത്തിന് കാരണമായത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെല്ലാമുളള സമ്മാനം താമസിയാതെ വരുമെന്നുളള തരത്തിലുളള  ഫേസ്ബുക്ക് പോസസ്റ്റുകൾ യഥാർത്തത്തിൽ  വധഭീഷണി തന്നയായിരുന്നു. സംഭവം സിപിഎം നേത്യത്ത്വത്തിൻറെ അറിവോടെയാണ്.

നാട്ടിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തുടർച്ചയായി   സിപിഎം-ഡിവൈഎഫ്ഐ    പ്രവർത്തകരുടെ കണ്ണിലെ കരടായി മാറുകയാണ്.  ഷുഹൈബിനെയും ക്യപേഷിനെയും ശരത് ലാലിനേയും കൊന്നിട്ടും ചോരക്കൊതി തീരാതെ പുതിയ ചെറുപ്പക്കാരെ തേടുകയാണ്  ഈ  അക്രമികൾ.
സാലറിചാലഞ്ചിനെപ്പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ട കെഎം. ഷാജി  എംഎൽഎ ക്ക് വികൃതമനസായി  ചിത്രീകരിച്ച  മുഖ്യമന്ത്രി വ്യക്തമാക്കണം ഈ  ചെറുപ്പക്കാരനെ  കഴുത്തിൽ 12 സെൻറീമീറ്ററോളം വരുന്ന ഗുരുതരമായ മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച ആളുകൾ  ഏതുതരം മനസ്സിന് ഉടമകളാണെന്ന്.  

ഇത്തരക്കാരെ ന്യായീകരിക്കുകയും ഇത്തരക്കാർക്ക് വേണ്ട പ്രാൽസാഹനവും സംരക്ഷണവും നൽകുന്നതിനേക്കാൾ വലിയ വൃകൃതമനസ്സ് കേരളത്തിൽ മറ്റാർക്കുമില്ല.
കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേന രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ  ഡിവൈഎഫ്ഐ  പ്രതികരിക്കുന്നതിന് മുമ്പേ തയ്യാറായി വന്നത് യൂത്ത് കോൺഗ്രസാണ്. അതിൽ ഉൾപ്പെട്ട ഒരു സന്നദ്ധപ്രവർത്തകനെയാണ്   സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകൾ കൊല്ലാൻ ശ്രമിച്ചിരിക്കുന്നത്.  ഇതിൽ സർക്കാരും പൊലീസും ഒത്തുകളിച്ചാൽ സംസ്ഥാന വ്യാപകമായ അതിശക്തമായ സമരപരിപാടികൾ നടത്താൽ ഈ  കോവിഡ് കാലത്തും യൂത്ത്കോൺഗ്രസ്സ് നിർബന്ധിതമാകുമെന്ന് എംഎൽഎ പറഞ്ഞു.

click me!