എൻഡിഎയിൽ മന്ത്രിസ്ഥാനം ലഭിച്ച ജെഡിഎസ് എൽഡിഎഫിൽ തുടരുന്നതിൽ സിപിഎം നിലപാട് വ്യക്തമാക്കണം: എൻകെ പ്രേമചന്ദ്രൻ

Published : Jun 12, 2024, 05:33 PM IST
എൻഡിഎയിൽ മന്ത്രിസ്ഥാനം ലഭിച്ച ജെഡിഎസ് എൽഡിഎഫിൽ തുടരുന്നതിൽ സിപിഎം നിലപാട് വ്യക്തമാക്കണം: എൻകെ പ്രേമചന്ദ്രൻ

Synopsis

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആര്‍ജെഡി തിരിച്ചു വരാൻ തയ്യാറാണെങ്കില്‍ യുഡിഎഫ് കൂടിയാലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ ദില്ലിയില്‍ പറഞ്ഞു.

ദില്ലി:എൻഡിഎയില്‍ മന്ത്രിസ്ഥാനം ലഭിച്ച ജെ‍ഡിഎസ് എല്‍ഡിഎഫിലും തുടരുന്നതിൽ സി പിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന്  എൻ കെ പ്രേമചന്ദ്രൻ എംപി. സിപിഎമ്മിന്‍റെ മതേതരത്വ നിലപാടിനെതിരെ പോലും ചോദ്യങ്ങളുയർത്തുന്നതാണ് ഇത്. ആർഎസ്പി പണ്ട് എൽഡിഎഫ് വിട്ടതും വീരേന്ദ്ര കുമാറിന്‍റെ  നേതൃത്വത്തിൽ ജനതാദള്‍ എൽഡിഎഫ് വിട്ടതുമായി അതേ സാഹചര്യമാണ് ഇന്ന് ആർജെഡ‍ിക്ക് ഉണ്ടായിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആര്‍ജെഡി തിരിച്ചു വരാൻ തയ്യാറാണെങ്കില്‍ യുഡിഎഫ് കൂടിയാലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ ദില്ലിയില്‍ പറഞ്ഞു.

പിണറായി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം കൂടിയാണ് കേരളത്തിൽ പ്രതിഫലിച്ചത്.  കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്ക ജനകമാണ്. കേരളത്തിന്‍റെ രാഷ്ടീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തില്‍ കോൺഗ്രസ് നിലപാട് പറയും. ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തിട്ട് ശ്രേയാംസ് കുമാറിന് കൊടുക്കാത്തത് ശരിയല്ല. സോഷ്യലിസ്റ്റ് ആശയം പിന്തുടർന്ന് വന്ന വീരേന്ദ്ര കുമാറിന്‍റെ പാർട്ടിക്ക് സീറ്റ് നൽകുന്നില്ല. എന്നാല്‍, കേന്ദ്രത്തിൽ എൻഡിഎയിലുള്ള ഒരു പാർട്ടിയുടെ കേരള ഘടകം മന്ത്രിസഭയിൽ തുടരുകയാണെന്നും എന്‍കെ പ്രേമചന്ദ്രൻ ആരോപിച്ചു.

ഇന്ത്യ സഖ്യം പൊതുവിലും രാഹുൽ ഗാന്ധിയും സംഘവും പ്രത്യേകിച്ചും നല്ല പ്രകടനം നടത്തിയെന്നും ഇതേ കെട്ടുറപ്പോടെ പോയാൽ ഇന്ത്യ സഖ്യ സർക്കാർ രൂപീകരിക്കാൻ വൈകാതെ കഴിയുമെന്നും ആര്‍എസ് പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ ആര്‍എസ്പി കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പറഞ്ഞു., എന്‍ഡിഎ സര്‍ക്കാര്‍ ജനാധിപത്യപരമായി പെരുമാറണമെന്നും  ഓഹരി കുംഭകോണത്തിൽ ജെപിസി അന്വേഷണം നടത്തണമെന്നും ഭട്ടാചാര്യ ആവശ്യപ്പെട്ടു.

മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ നിർബന്ധിച്ചു; ആരും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ആവർത്തിച്ച് യുവതി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെറും ഒരാഴ്ച, ഹെൽമറ്റില്ലാ യാത്രയ്ക്ക് പിഴയിട്ടത് 2.5 കോടിയിലേറെ, സംസ്ഥാനത്ത് കണ്ടെത്തിയത് 50000ത്തോളം നിയമലംഘനങ്ങൾ, പ്രത്യേക പൊലീസ് ഡ്രൈവ്
നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്പീക്കറും, ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ല