'അൻവറിൻ്റെ ആരോപണങ്ങൾ ഗുരുതരം, പരസ്യമായി ഉന്നയിച്ചത് ശരിയായില്ല'; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

Published : Sep 06, 2024, 05:15 PM ISTUpdated : Sep 06, 2024, 06:52 PM IST
'അൻവറിൻ്റെ ആരോപണങ്ങൾ ഗുരുതരം, പരസ്യമായി ഉന്നയിച്ചത് ശരിയായില്ല'; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

Synopsis

അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ സംസ്ഥാന പൊലീസിൽ എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിലയിരുത്തൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഈ നിലപാട് ഉന്നയിച്ചു. പരാതി പാർട്ടി അന്വേഷിക്കണമെന്നും ആവശ്യം ഉയ‍ർന്നിട്ടുണ്ട്. എന്നാൽ പൊതുവായ പരിശോധനക്ക് അപ്പുറം അന്വേഷണത്തിന് പാർട്ടിയുടെ പ്രത്യേക സമിതി ഉണ്ടാകില്ലെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന. അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ആദ്യം പാർട്ടിയിൽ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി. 

പാർലമെന്ററി പാർട്ടി അംഗമെന്ന മാന്യത അൻവർ കാണിക്കണമായിരുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. അൻവറിനെ ന്യായീകരിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ടെങ്കിൽ നടപടിയുണ്ടാകും. ഒരു മാസത്തെ കാലയളവിൽ അന്വേഷണം നടക്കട്ടെ. നടപടി എടുക്കുന്നത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. സുജിത് ദാസിനെ മാറ്റിയത് പരാതിയിൽ മെറിറ്റ് ഉണ്ടെന്ന് തോന്നിയതിനാലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാക്കി കാര്യങ്ങളിൽ അന്വേഷണം നടക്കട്ടെ എന്നും പിണറായി വിജയൻ പാർട്ടി യോഗത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടെ ആരോഗ്യത്തിന് പുതിയ കാവൽ; കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ പദ്ധതികളും അറിയാം, 104 ല്‍ വിളിക്കാം
കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കര എംഎൽഎ, അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ