
കോഴിക്കോട്: മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി. താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്.
താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി.
Read Also: എം എം മണിയുടെ പരാമർശം മ്ലേച്ചകരം; പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുസ്ലീം ലീഗ്
വടകര എംഎല്‍എ കെ കെ രമക്കെതിരായ എം എം മണിയുടെ പരാമർശം മ്ലേച്ചകരമാണെന്ന് മുസ്ലീം ലീഗ്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് അത്. പരാമർശം പിൻവലിച്ചു മാപ്പ് പറയാന്‍ എം എം മണി തയ്യാറാകണമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.
എം എം മണിക്കെതിരെ നടത്തിയ അധിക്ഷേപത്തിന് പി.കെ.ബഷീർ എംഎല്‍എ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അത് പോലെയല്ല ഇത്. എം എം മണി പിന്തുടരുന്നത് മുഖ്യമന്ത്രിയുടെ പദാവലിയാണ്.
മുസ്ലീം ലീഗ് പ്രവർത്തക സമിതിയിൽ തങ്ങൾക്കെതിരെയോ കുഞ്ഞാലിക്കുട്ടിക്ക് എതിരെയോ വ്യക്തിപരമായി വിമർശനം ഉണ്ടായില്ല. ചന്ദ്രികയുടെ ബാധ്യത തീർക്കാൻ ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയതായും പി എം എ സലാം പറഞ്ഞു.