
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ. സ്വർണക്കടത്തിൽ നിരവധി പേർ അടങ്ങിയ സംഘങ്ങൾ പങ്കാളികളാണെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും കംസ്റ്റംസ് കോടതിയെ അറിയിച്ചു. കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ ഭീഷണിയാണെന്ന് കോടതിയെ അറിയിച്ച കസ്റ്റംസ് അർജ്ജുന്റെ റിമാന്റ് 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam