
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ സൈബർ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു.വ്യവസായ മന്ത്രിയുടെയും ധനമന്ത്രിയുടെയും പേരിൽ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം ലഭിച്ചു. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെ പേരിലും തട്ടിപ്പിന് ശ്രമിച്ചുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഡിജിപിയുടെ പേരിൽ ഒരു സ്ത്രീയിൽ നിന്നും തട്ടിയത് 14 ലക്ഷം രൂപയാണ്. നൈജീരിയക്കാർ ഉൾപ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്ന് സൈബർ പൊലീസ് അറിയിച്ചു. നിരവധി പരാതികളാണ് ഇതിനകം സൈബര്‍ പോലീസിന് ലഭിച്ചത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam