തുണികൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ആദരമൊരുക്കി ഡാവിഞ്ചി സുരേഷ്

Published : Aug 12, 2019, 06:28 PM ISTUpdated : Aug 12, 2019, 06:30 PM IST
തുണികൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ആദരമൊരുക്കി ഡാവിഞ്ചി സുരേഷ്

Synopsis

നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' ഇത് നമ്മുടെ നൗഷാദിന്‍റെ വാക്കുകളാണ്. 

കോഴിക്കോട്: 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' ഇത് നമ്മുടെ നൗഷാദിന്‍റെ വാക്കുകളാണ്.  സ്വന്തം ഉപജീവനമായ തുണിക്കടയില് നിന്ന് പുതിയ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദിന്‍റെ വാക്കുകളും പ്രവൃത്തിയും എങ്ങും നിറയുകയാണ്. ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്ന സമയത്തായിരുന്നു ആ നന്മ നമ്മളെ തേടിയെത്തിയത്. 

മടിച്ചുനിന്നവര്‍ക്കും മാറിനിന്നവര്‍ക്കും നൗഷാദ് നല്‍കിയ പ്രചോദനം ചെറുതല്ല. ആ പ്രചോദനമാണ് സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തത്. ഇപ്പോള്‍  തുണികൊടുത്തു നന്മ ചെയ്ത ആ മനുഷ്യന് തുണികൊണ്ട് ഒരു സൃഷ്ടി ഒരുക്കി ആദരിക്കുകയാണ് ശില്‍പ്പി ഡാവിഞ്ചി സുരേഷ്. 

നൗഷാദിനെ വസ്ത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചായിരുന്നു പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷിന്‍റെ ആദരം. ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ സൗമൂഹ്യമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനടക്കം നിരവധിപേര്‍ ചിത്രം പങ്കുവയ്ക്കുന്നു.

നടന്‍ രാജേഷ് ശര്‍മയാണ് ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിച്ചത്. ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് സന്നദ്ധ സംഘം എറണാംകുളം ബ്രോഡ്വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അകമഴിഞ്ഞ് സഹായിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം