
ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ വൈദികന്‍റെ മരണം വന്യജീവി ആക്രമണത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കാട്ടാന ആക്രമണത്തിൽ അല്ലെന്നും കാട്ടുപോത്തോ മറ്റ് ഏതെങ്കിലും വന്യജീവിയുടെയോ ആക്രമണത്തിലാകാം മരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തൽ. ഇന്നലെയാണ് വിറക് ശേഖരിക്കാൻ പോയ കല്ലാര്‍ സ്വദേശിയായ വൈദികൻ നടരാജ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണത്തെതുടര്‍ന്ന് മരിച്ചതിനാൽ ആശ്രിതര്‍ക്കുള്ള അടിയന്തര നഷ്ടപരിഹാരം വനംവകുപ്പ് കൈമാറി.
നടരാജൻ്റെ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ ക്ഷതവും മരണകാരണമായെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിൽ പറയുന്നത്. ഏത് ജീവിയാണ് ആക്രമിച്ചത് എന്ന് വ്യക്തമാകാൻ ഉണ്ടെന്നും വനംവകുപ്പ് അറിയിച്ചു.ഇന്നലെയാണ് നടരാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam