
കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥൻറ മരണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പോലീസ്. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു. വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് സംസാരിച്ചവരാണ് ഇവർ. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല.
മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലിസ് ശേഖരിച്ചിരുന്നു
വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam