കേരള സർവകലാശാലയുടെ ഭൂമി അളക്കാൻ തീരുമാനം; എകെജി പഠന​ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം, ഇന്ന് ചേർന്ന സിൻഡിക്കേറ്റിൽ തീരുമാനം

Published : Jul 13, 2026, 07:57 PM IST
kerala university

Synopsis

1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.

തിരുവനന്തപുരം: എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ഭൂമി ലക്ഷ്യമിട്ട് സർവ്വകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം. ഇന്ന് ചേർന്ന യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർഎസ് ശശികുമാറാണ് വിഷയം ഉന്നയിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചർച്ച പാടില്ലെന്ന് സിപിഎം അംഗം വാദിച്ചു. ചർച്ച കൂടാതെ അളക്കാൻ ഒടുവിൽ തീരുമാനിച്ചു. 1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് ആര്‍ട്ടിസ്റ്റ് ഗോപാലന്
ഹൈക്കോടതിയിലെ ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി; കെ ബി പ്രദീപ് ഒഴിഞ്ഞതിന് പിന്നാലെ നിയമനം