പോക്സോ കേസ്: അജി കൃഷ്ണന് ദില്ലിയിൽ ആശ്വാസം; ദില്ലി സാകേത് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Published : Apr 23, 2026, 11:18 AM ISTUpdated : Apr 23, 2026, 11:30 AM IST
Aji Krishnan HRDS

Synopsis

എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്സോ കേസിൽ ദില്ലി സാകേത് കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഏഴാം തീയ്യതി വരെയാണ് കോടതി പരിരക്ഷ നൽകിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാനും ഇരയ്ക്ക് സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു.

ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്സോ കേസിൽ ദില്ലി സാകേത് കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു. സാകേത് കോടതിയിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി ദിനേശ് കുമാർ ആണ് ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചത് കേസിൽ ഏഴാം തീയ്യതി വരെയാണ് അജി കൃഷ്ണന് പരിരക്ഷ നൽകിയത്. അന്വേഷണവുമായി സഹകരിക്കാൻ കോടതി അജി കൃഷ്ണന് നിർദേശം നൽകി. കേസിലെ ഇരയായ പെൺകുട്ടിക്ക് സംരക്ഷണം നൽകാനും കോടതി ദില്ലി പോലീസിനോട് നിർദേശിച്ചു.കേസിൽ അജി കൃഷ്ണണനായി അഭിഭാഷകൻ പ്രണവ് കൃഷ്ണാ ഹാജരായി.

പതിനൊന്ന് വയസുള്ള തന്റെ മകളെ അജി കൃഷ്ണൻ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് എച്ചആർഡിഎസിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പരാതി. 2024-ൽ തന്റെ വീട്ടിൽ വെച്ചാണ് അതിക്രമം നടത്തിയത് എന്നാണ് പരാതി. തന്നെ ജോലിക്കായി ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിൽ അയച്ചതിന് ശേഷം ഒറ്റക്കായ മകൾക്കൊപ്പം താൻ നിന്നുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്നെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത് അറിഞ്ഞപ്പോഴാണ് മകൾ നേരത്തെ നടന്ന കാര്യം ഭയത്തോടെ പറഞ്ഞെന്നും അച്ഛൻ പോയാൽ വീണ്ടും അതിക്രമം നടത്തുമെന്ന് മകൾ പറഞ്ഞെന്നും പരാതിയിൽ പറയുന്നു. 

പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ കൗൺസിലിംഗ് നടത്തിയ ശേഷം വനിത കമ്മീഷന് പരാതി നൽകുകയും ചെയ്തു. നിലവിൽ പോക്സോ വകുപ്പ് ചുമത്തിയാണ് എഫ്ഐഐആർ. പെൺകുട്ടി സാകേത് കോടതിയിൽ ജഡ്‌ജിക്ക് മുൻപാകെ രഹസ്യമൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എഫ്ഐറിൽ എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല. പരാതി കെട്ടിച്ചമച്ചതാണെന്നാണ് എച്ച്ആർഡിഎസ് ആരോപിക്കുന്നത്. പരാതി നൽകിയ ജീവനക്കാരനെതിരെ നിരന്തരം പരാതികൾ ലഭിച്ച സാഹചര്യത്തിൽ നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ജീവനക്കാരന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം നൽകി. ഇതിന്റെ പകപ്പോക്കലാണ് കേസ് എന്നാണ് സംഘടനയുടെ വിശദീകരണം. സ്ഥാപനത്തിൻറെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ഭാരവാഹികൾ ആരോപിച്ചു. നേരത്തെ ആദിവാസി ഭൂമി കയ്യേറിയെന്ന പരാതിയിലടക്കം അജി കൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. സ്വർണ്ണകടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് എച്ച്ആർഡിഎസിന്റെ പാലക്കാട് ഓഫീസിൽ ജോലി ചെയ്തതിനെ ചൊല്ലിയും വിവാദങ്ങൾ നടന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോൺഗ്രസില്‍ വീണ്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് കളമൊരുങ്ങുന്നു; 'എന്‍റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി', എഫ്ബി പോസ്റ്റുമായി അജയ് തറയിൽ
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടെന്ന സംശയമുണ്ടെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ