സംസ്ഥാന സർക്കാരിന്‍റെ പദ്ധതി വൈകുന്നു, കേൾവിയുടെ ലോകം നിഷേധിക്കപ്പെട്ട് കുട്ടികള്‍

Published : May 22, 2020, 04:56 PM ISTUpdated : May 22, 2020, 04:58 PM IST
സംസ്ഥാന സർക്കാരിന്‍റെ പദ്ധതി വൈകുന്നു, കേൾവിയുടെ ലോകം നിഷേധിക്കപ്പെട്ട് കുട്ടികള്‍

Synopsis

കൊവിഡ് പ്രതിസന്ധിക്ക് ശേഷമേ പദ്ധതിയെപ്പറ്റി ആലോചിക്കാൻ കഴിയൂ എന്നാണ് സാമൂഹ്യനീതി വകുപ്പിന്‍റെ പ്രതികരണം.

കൊച്ചി: ശ്രവണസഹായിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പദ്ധതി വൈകുന്നതോടെ നിരവധി കുട്ടികൾക്കാണ് കേൾവിയുടെ ലോകം നിഷേധിക്കപ്പെടുന്നത്. കൊച്ചിയിലെ ഒരു പന്ത്രണ്ട് വയസ്സുകാരിക്ക് 4 മാസമാണ് യന്ത്രത്തകരാർ സംഭവിച്ചതിനാൽ കേൾക്കാൻ സാധിക്കാതിരുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമേ പദ്ധതിയെപ്പറ്റി ആലോചിക്കാൻ കഴിയൂ എന്നാണ് സാമൂഹ്യനീതി വകുപ്പിന്‍റെ പ്രതികരണം.

അമ്മ ആൻസിയെ പോലെ കേൾവിശക്തി ഇല്ലായിരുന്നു ജന്മനാ ശ്രീലക്ഷ്മിക്കും. 8 വർഷങ്ങൾക്ക് മുൻപ് നടത്തിയ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് ശേഷമാണ് അവളും ലോകത്തെ കേള്‍ക്കാനും പിന്നാലെ സംസാരിക്കാനും തുടങ്ങിയത്. എന്നാൽ ശ്രവണയന്ത്രത്തിന്  തകരാര്‍ സംഭവിച്ചതോടെ കഴിഞ്ഞ നവംബർ മുതൽ 4 മാസമായി ശ്രീലക്ഷ്മി ഒന്നും കേട്ടില്ല. ഇങ്ങനെ സംസ്ഥാനമൊട്ടാകെ രണ്ടായിരത്തോളം കുട്ടികളാണുള്ളത്. ചില വീടുകളിൽ സഹോദരങ്ങളായ രണ്ട് പേർ വരെ കോക്ലിയർ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്. അതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് ഈ കുട്ടികൾക്ക് പറയാനുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൂക്കുപാലം തകര്‍ന്നത് 2019ലെ പ്രളയത്തില്‍, പരാതി പറഞ്ഞ് മടുത്തു; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍
മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ