തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം കലക്ടറുടേത്; നിലപാട് ആവർത്തിച്ച് വനം മന്ത്രി

Published : May 10, 2019, 11:44 AM ISTUpdated : May 10, 2019, 11:51 AM IST
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം കലക്ടറുടേത്; നിലപാട് ആവർത്തിച്ച് വനം മന്ത്രി

Synopsis

വിഷയത്തിൽ തന്‍റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ നടപടിയെന്നും മന്ത്രി തിരുവന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം: തൃശൂർ പൂരത്തിൽ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കലക്ടർ അധ്യക്ഷയായ സമിതിയാണെന്ന് ആവർത്തിച്ച് വനം മന്ത്രി കെ രാജു. അന്തിമ തീരുമാനം എടുക്കേണ്ടത് കലക്ടറാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. വിഷയത്തിൽ തന്‍റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ നടപടിയെന്നും മന്ത്രി തിരുവന്തപുരത്ത് പറഞ്ഞു.

ജില്കലാ കലക്ടർ ടി വി അനുപമ അധ്യക്ഷയായ സമിതിയിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ, പൊലീസ്  ഉദ്യോഗസ്ഥ‍ർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥ‍ർ, ആന ഉടമകളുടെ പ്രതിനിധികൾ, ആനപാപ്പാൻമാരുടെ പ്രതിനിധികൾ തുടങ്ങി ഉത്തരവാദപ്പെട്ട എല്ലാവരുമുണ്ട്. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്നും കെ രാജു പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍