
തിരുവനന്തപുരം : പാലക്കാട് വന്ന് വിജിലൻസ് തട്ടിക്കൊണ്ട് പോയപ്പോൾ ഫോൺ കൊണ്ടുപോയിരുന്നു. ആ ഫോൺ ഓപ്പൺ ചെയ്യാനാണ് വിളിപ്പിച്ചത്. 2021 ൽ വാങ്ങിയ ഫോണാണ്. ലൈഫ് മിഷൻ സംഭവം നടക്കുന്നത് വളരെ നേരത്തെ ആണ്. തന്നെ വീണ്ടും ചോദ്യം ചെയ്യുമോ എന്നറിയില്ലെന്നും സ്വർണക്കടത്ത് കേസ് പ്രതി സരിത് പറഞ്ഞു
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നേരത്തെ വിജിലൻസ് സരിത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്നു. മുൻകൂർ നോട്ടീസ് ഒന്നും നൽകാതെ പാലക്കാട്ടെ ഫ്ലാറ്റിലെത്തിയ വിജിലൻസ് സംഘം സരിത്തിനെ കൊണ്ടുപോകുകയായിരുന്നു. ഇത്തരത്തിലുളഅള കസ്റ്റഡിയിലെടുക്കൽ വിവാദമായതോടെ സരിത്തിനെ വിട്ടയച്ചു. എന്നാൽ ഫോൺ വിജിലൻസ് സംഘം നൽകിയിരുന്നില്ല. ഇതിന്‍റെ ലോക്ക് മാറ്റാനായാണ് സരിത്തിനെ വിളിപ്പിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി പുറത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് പിന്നാലെ ആണ് രലൈഫ് മിഷൻ കേസിൽ നാടകീയമായി സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലൻസിന്‍റെ പതിവ് നടപടികൾ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷൻ കേസിലെ തിരക്കിട്ടുള്ള ഈ നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനെതിരായ തുടർനീക്കം തന്നെയാണിതെന്ന ആരോപണൺ ഉയർന്നിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam