ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

Published : Oct 31, 2022, 01:00 PM ISTUpdated : Oct 31, 2022, 04:59 PM IST
ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

Synopsis

2007 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ചെമ്മന്തിട്ട സ്വദേശിയെ ശിക്ഷിച്ചത്. ഇരയുടെ സഹോദരിയേയും പ്രതി ബലാത്സംഗം ചെയ്തിരുന്നു

തൃശ്ശൂർ: യുവതിയെ ബലാത്സംഗം ചെയ്ത രക്ഷകർത്താവിനെ ഇരട്ടജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഒന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2007 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ചെമ്മന്തിട്ട സ്വദേശിയെ ശിക്ഷിച്ചത്. ഇരയുടെ സഹോദരിയേയും പ്രതി ബലാത്സംഗം ചെയ്തിരുന്നു. ഇതിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  കേസും ഈ പ്രതിക്കെതിരെ നിലവിലുണ്ട്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് റീന  ദാസ് ടി.ആർ. ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടത്തി ശിക്ഷിച്ചത്.

സഹോദരിയുടെ മകളെ പീഡിപ്പിച്ചു, അമ്മാമന് 48 വർഷത്തെ തടവ് ശിക്ഷ; ശിക്ഷിച്ചത് ഇടുക്കി പോക്സോ കോടതി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത്തരം പ്രസ്താവന നടത്തുന്നവർ വിളഞ്ഞല്ല പഴുത്തതെന്ന് കരുതിയാൽ മതി'; സജി ചെറിയാനെതിരെ ജി സുധാകരന്‍റെ പരോക്ഷ വിമർശനം
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്, റിമാൻഡ് നീട്ടാൻ അപേക്ഷ നൽകി എസ്ഐടി