
തൃശ്ശൂർ: യുവതിയെ ബലാത്സംഗം ചെയ്ത രക്ഷകർത്താവിനെ ഇരട്ടജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഒന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2007 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ചെമ്മന്തിട്ട സ്വദേശിയെ ശിക്ഷിച്ചത്. ഇരയുടെ സഹോദരിയേയും പ്രതി ബലാത്സംഗം ചെയ്തിരുന്നു. ഇതിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസും ഈ പ്രതിക്കെതിരെ നിലവിലുണ്ട്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് റീന ദാസ് ടി.ആർ. ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടത്തി ശിക്ഷിച്ചത്.
സഹോദരിയുടെ മകളെ പീഡിപ്പിച്ചു, അമ്മാമന് 48 വർഷത്തെ തടവ് ശിക്ഷ; ശിക്ഷിച്ചത് ഇടുക്കി പോക്സോ കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam