ഡോ.കെ.ആർ.ജനാർദ്ദനൻ നായർ ദേശീയ ഹോമിയോപ്പതി മെഡിക്കൽ അസസ്മെൻ്റ് ബോർഡ് പ്രസിഡൻ്റ്

Published : Jul 07, 2021, 04:19 PM ISTUpdated : Jul 07, 2021, 04:20 PM IST
ഡോ.കെ.ആർ.ജനാർദ്ദനൻ നായർ ദേശീയ ഹോമിയോപ്പതി മെഡിക്കൽ അസസ്മെൻ്റ് ബോർഡ് പ്രസിഡൻ്റ്

Synopsis

മൂന്ന് സ്വയംഭരണ ബോർഡുകളാണ് ഹോമിയോപ്പതി കമ്മീഷനു കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഹോമിയോപ്പതി എഡ്യൂക്കേഷൻ ബോർഡ്, ബോർഡ് ഓഫ് എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ഫോർ ഹോമിയോപ്പതി എന്നിവയാണ് മറ്റു രണ്ടു ബോർഡുകൾ.

കോട്ടയം: കേന്ദ്ര സർക്കാർ പുതിയതായി രൂപീകരിച്ച "നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി"യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ "മെഡിക്കൽ അസസ്മെൻ്റ് ആൻഡ് റേറ്റിംഗ് ബോർഡ് ഫോർ ഹോമിയോപ്പതി"യുടെ ആദ്യ പ്രസിഡൻ്റായി ഡോ.കെ.ആർ.ജനാർദ്ദനൻ നായർ നിയമിതനായി.
ദേശീയ ഹോമിയോപ്പതി കമ്മിഷൻ ഭരണരംഗത്തെ ഏക മലയാളി സാന്നിധ്യമാണ്, കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇദേഹം. കുറിച്ചിയിലുള്ള നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെൻ്റൽഹെൽത്ത് അസി. ഡയറക്ടറും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.നായർ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോ വിഭാഗം സീനിയർ കൺസൾട്ടൻ്റാണ് ഇപ്പോൾ.

മൂന്ന് സ്വയംഭരണ ബോർഡുകളാണ് ഹോമിയോപ്പതി കമ്മീഷനു കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഹോമിയോപ്പതി എഡ്യൂക്കേഷൻ ബോർഡ്, ബോർഡ് ഓഫ് എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ഫോർ ഹോമിയോപ്പതി എന്നിവയാണ് മറ്റു രണ്ടു ബോർഡുകൾ. പുതിയ ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി നൽകുക, രാജ്യത്തെ ഹോമിയോ പ്രാക്ടീഷണർമാരൂടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നയം രൂപീകരിക്കുക, ഹോമിയോ വിദ്യാഭ്യാസ- ചികിത്സാ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഹോമിയോപ്പതി മെഡിക്കൽ അസസ്മെൻ്റ് ആൻഡ് റേറ്റിംഗ് ബോർഡിൻ്റെ ചുമതല. അധ്യക്ഷനും മൂന്ന് സ്വയംഭരണ ബോർഡുകളിലെ പ്രസിഡൻ്റുമാരും ഉൾപ്പെടെ 20 അംഗങ്ങളാണ് ദേശീയ ഹോമിയോപ്പതി കമ്മീഷനിലുള്ളത്. ഡോ. അനിൽ ഖുറാന അധ്യക്ഷനായ കമ്മിഷനിലെ എക്സ് ഒഫിഷ്യോ അംഗം കൂടിയാണ് ഡോ. ജനാർദ്ദനൻ നായർ.

1979 ൽ കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് ഡി.എച്ച്.എം.എസ്സും, യൂണിവേഴ്സിറ്റി ഓഫ് പൂണെയിൽ നിന്ന് ബി.എച്ച്.എം.എസ്സും ഔറംഗാബാദിലെ "ഡികെഎംഎം" ഹോമിയോപ്പതി മെഡിക്കൽ കോളജിൽനിന്ന് എംഡിയും കരസ്ഥമാക്കി. തുടർന്ന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.എച്ച്.എയും നേടിയ ഇദ്ദേഹത്തിന് 42 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. മാനസികരോഗം, കുട്ടികളിലുണ്ടാകുന്ന ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങി സങ്കീർണമായ നിരവധി രോഗങ്ങളുടെ ചികിത്സയിലും ക്ലിനിക്കൽ ഗവേഷണത്തിലും പ്രാവീണ്യം തെളിയച്ചിട്ടുണ്ട്.

റിട്ട. സ്കൂൾ അധ്യാപിക ജയന്തി നായരാണ് ഭാര്യ. ഗായത്രി. ജെ. നായർ, രാധിക ജെ. നായർ, ഋഷികേശ് ജെ. നായർ എന്നിവർ മക്കളാണ്. അന്തരിച്ച മുൻ കേരളാ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഇദേഹത്തിൻ്റെ അർദ്ധസഹോദരൻ ആണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്