
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നിഷ്ക്രിയത്വം കാണിച്ചുവെന്ന് പരാതി. മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സംഘടനയും, ഹൗസ് സർജൻ അസോസിയേഷനും ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരാതി ഉയർന്നത്. വിദ്യാർത്ഥികളായ ഡോക്ടർമാർ മെഡിക്കൽ ഓഫീസർക്ക് എതിരെ നടപടി വേണമെന്ന് മന്ത്രിയുമായി ഈ മാസം 12 ന് നടത്തിയ ചർച്ചയിൽ അവശ്യപ്പെട്ടിരുന്നു.
അതിനിടെ ഡോ. വന്ദനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്വാസ കോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഡോ. വന്ദനയുടെ ശരീരത്തിൽ ആകെ 17 കുത്തുകളുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam