ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും കേരളത്തിന്റെ വികസനം തടയുന്നു, ചർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചന: ഡിവൈഎഫ്ഐ

Published : Feb 21, 2023, 03:32 PM IST
ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും കേരളത്തിന്റെ വികസനം തടയുന്നു, ചർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചന: ഡിവൈഎഫ്ഐ

Synopsis

ആകാശ് തില്ലങ്കേരി വിവാദത്തിൽ വാർത്തകൾ വരും മുൻപ് ഡിവൈഎഫ്ഐ നിലപാട് വ്യക്തമാക്കിയിരുന്നെന്നും നേതാക്കൾ

കൊച്ചി: ആർഎസ്എസുമായി ജമാ അത്തെ ഇസ്ലാമി ചർച്ച നടത്തിയ സംഭവം ഗൗരവമുള്ള വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ. സംസ്ഥാന സെക്രട്ടറി വികെ സനോജും പ്രസിഡന്റ് വസീഫും എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം. വിഷയത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കോൺഗ്രസ്‌, മുസ്ലിം ലീഗ്, യുവ ജന സംഘടനകൾ വിഷയത്തിൽ പാലിക്കുന്ന മൗനം ദുരൂഹമാണെന്നും അവർ കുറ്റപ്പെടുത്തി.

ക്ഷേത്രമുറ്റത്തെ ആർഎസ്എസ് ശാഖ നിർത്തിവെക്കാൻ തീരുമാനം: പ്രദേശത്ത് അനിശ്ചിതകാല നിരോധനാജ്ഞ

രഹസ്യ കൂടികഴ്ചയെ ഇടത് പക്ഷം എതിർക്കുമ്പോൾ ഇസ്ലാമോഫോബിയ എന്ന് മുദ്ര ചാർത്തുകയാണ് ജമാ അത്തെ ഇസ്ലാമി. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വികെ സനോജ് പറഞ്ഞു. ആകാശ് തില്ലങ്കേരി വിവാദത്തിൽ മാധ്യമങ്ങൾ നടത്തുന്നത് ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിനു മുൻപേ ഡിവൈഎഫ്ഐ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ പ്രതിപക്ഷ നേതാവ് വഞ്ചിക്കുന്നു. ആർ എസ് എസും ജമാഅത്ത് ഇസ്ലാമിയും കോൺഗ്രസും കേരളത്തിന്റെ വികസനം തടയുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. 

വനിതാ നേതാവിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി, തുടർ നടപടികൾ നാളെ തീരുമാനിക്കും

ആലപ്പുഴയിൽ എസ്എഫ്ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ ഭാരവാഹി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അമ്പാടി ഉണ്ണിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പുനസംഘടിപ്പിച്ചു: കായികതാരങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് വികെ സനോജും സമിതിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല