DYFI : പുഷ്പന് വീടുവെച്ച് നല്‍കി ഡിവൈഎഫ്‌ഐ; താക്കോല്‍ദാനം 27ന്

Published : Nov 25, 2021, 01:44 PM ISTUpdated : Nov 25, 2021, 01:45 PM IST
DYFI : പുഷ്പന് വീടുവെച്ച് നല്‍കി ഡിവൈഎഫ്‌ഐ; താക്കോല്‍ദാനം 27ന്

Synopsis

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് വാര്‍ഷിക ദിനത്തിലാണ് റഹീം ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.  

തിരുവനന്തപുരം: കൂത്തുപറമ്പ് (koothuparamba) വെടിവെപ്പില്‍ (Fire) പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന പുഷ്പന് (Pushpan) ഡിവൈഎഫ്‌ഐ (DYFI)  നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ 27ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan)  കൈമാറും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് (AA Rahim) ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് വാര്‍ഷിക ദിനത്തിലാണ് റഹീം ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 1994 നംവബര്‍ 25നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പുണ്ടാകുകയായിരുന്നു. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിവെപ്പില്‍ മരിച്ചു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ എന്നിവരാണ് മരിച്ചത്. പുഷ്പന്‍ വെടിയേറ്റ് ശരീരം തളര്‍ന്ന് ഇന്നും കിടപ്പിലാണ്.
 

 

Meghalaya : മേഘാലയ പ്രതിസന്ധി: കോൺഗ്രസ് - തൃണമൂൽ പോര് രൂക്ഷം: പാർട്ടി വിട്ടവരെ എലികളെന്ന് വിളിച്ച് നേതാവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്