ഇ ബസ് പദ്ധതിയില്‍ ആരോപണം കടുപ്പിച്ച് യുഡിഎഫ്: ഫയല്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് ആര്‍എസ്‍പി

Published : Jul 05, 2020, 05:02 PM ISTUpdated : Jul 05, 2020, 05:49 PM IST
ഇ ബസ് പദ്ധതിയില്‍ ആരോപണം കടുപ്പിച്ച് യുഡിഎഫ്: ഫയല്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് ആര്‍എസ്‍പി

Synopsis

പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ആര്‍എസ്പി.

തിരുവനന്തപുരം: ഇ-ബസ് പദ്ധതിയില്‍ മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കുമെതിരെ കടുത്ത ആരോപണവുമായി ആര്‍എസ്‍പി. സ്വിസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടിയെടുതെന്ന് എംപിയും ആര്‍എസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഫയല്‍ തുടങ്ങിയതെന്നും ഗതാഗതമന്ത്രിയെ ഫയല്‍ കാണിച്ചില്ലെന്നും ആര്‍എസ്‍പി ആരോപിച്ചു. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അമിത താല്‍പര്യം കാണിച്ചുവെന്നും പ്രേമചന്ദ്രൻ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിൽ നിരവധി അഴിമതികളാണ് നടക്കുന്നത് ആര്‍എസ്‍പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിണറായി സര്‍ക്കാര്‍ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണത്തുടർച്ച അസാധ്യമാണെന്നും ആര്‍എസ്‍പി വിമര്‍ശിച്ചു. സർക്കാരിന് എതിരെ വലിയ ജന വികാരമാണ് നിലനില്‍ക്കുന്നത്. ബുദ്ധിപരമായ അഴിമതിയാണ് ഇ മൊബിലിറ്റി പദ്ധതിയിൽ നടന്നതെന്നും ഇതില്‍ നിന്നും സർക്കാർ ഉടന്‍ പിന്മാറണമെന്നും ആര്‍എസി ആവശ്യപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളോട് ഉള്ള സിപിഎം കേന്ദ്ര നേതൃത്വ നിലപാട് തള്ളി ആണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നും അവര്‍ ആരോപിച്ചു. 

അതേസമയം, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ആര്‍എസ്പി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ആര്‍എസ്പി വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കമെന്നും വിമര്‍ശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'
'യുഡിഎഫ് വേട്ടക്കാർക്കൊപ്പം'; രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ