'മാസപ്പടി കേസിൽ പഴുതടച്ച് മുന്നോട്ട് പോകണം'; ഇഡി ഉദ്യോഗസ്ഥർക്ക് ഡയറക്ടറുടെ കർശന നിർദേശം, തുടർനടപടികൾ വേഗത്തിലാക്കും

Published : Jun 05, 2026, 02:41 PM IST
CMRL, HIGHCOURT

Synopsis

കേസ് റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ, പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഇഡി ഉടൻ നോട്ടീസ് നൽകിയേക്കും. ചെയ്യാത്ത സേവനത്തിന് പണം നൽകിയതിലെ കള്ളപ്പണ ഇടപാടാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം പൂർത്തിയായി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി ചർച്ച ചെയ്ത യോഗം, നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി. കോടതിയിൽ നിന്ന് അനുകൂല വിധി വന്ന സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ ഇഡി ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേസിൽ വീണ്ടും കോടതിയിൽ ഹർജികൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാനും പഴുതടച്ച നീക്കങ്ങൾ നടത്താനും ഇഡി നിർദേശിച്ചിരിക്കുന്നത്. യോഗത്തിൽ മറ്റ് കേസുകളും ചർച്ചയായിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതാണ് ഇഡിക്ക് നിർണ്ണായകമായത്. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് ഇസിഐആ രജിസ്റ്റർ ചെയ്യാത്തത് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ പ്രാഥമിക അന്വേഷണത്തിന് സമൻസ് നൽകി വിളിപ്പിക്കുന്നതിനോ ഇസിഐആർ ആവശ്യമില്ലെന്നും അത് നിയമപരമായ രേഖയല്ലെന്നും കോടതി ഉത്തരവിലുണ്ട്.

തുടർനടപടികളിലേക്ക് ഇഡി

ഹൈക്കോടതി വിധി പുറത്തുവന്നതോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉടൻ നോട്ടീസ് നൽകി ഇഡി അടുത്ത ഘട്ടത്തിലേക്ക് കടക്കും. 2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ രണ്ട് കോടിയിലധികം രൂപ വീണയ്ക്കും കമ്പനിക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്ന പേരിൽ നൽകിയിട്ടുണ്ട്. എന്നാൽ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് എസ്എഫ്ഐഒ (SFIO) കണ്ടെത്തിയിരുന്നത്. ചെയ്യാത്ത സേവനത്തിന് നൽകിയ കോടികളിൽ നടന്ന കള്ളപ്പണ ഇടപാടാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. കുറ്റകൃത്യമില്ലെങ്കിൽ രേഖകൾ കൈമാറി അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചീറ്റ് വാങ്ങിക്കൂടേയെന്ന് വാദത്തിനിടെ കോടതിയും ചോദിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ
മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച; പ്രദേശവാസികൾക്ക് ശ്വാസതടസ്സം, ആശുപത്രിയിലേക്ക് മാറ്റി