ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസ്: 37.59 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇഡി

Published : Jul 30, 2026, 03:04 PM IST
enforcement directorate

Synopsis

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് സ്വത്തുക്കൾ. കണ്ടുകെട്ടൽ ഉത്തരവ് ഇഡി റവന്യു അധികൃതർക്ക് കൈമാറി. 300 കോടി രൂപയിൽ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തൽ. സൊസൈറ്റി മുൻ പ്രസിഡൻ്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികൾ. എ ആർ ഗോപിനാഥൻ മരണപ്പെട്ടിരുന്നു. ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ ഈയിടെയാണ് ഇഡി അന്വേഷണം പുനരാരംഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണം, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എം വി ഗോവിന്ദൻ
മൃതദേഹം ബന്ധുക്കളറിയാതെ സംസ്‌കരിച്ചു, 8 മാസത്തോളം വിവരം മൂടിവെച്ചു; സഹോദരന്‍റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവാവ്, പരാതി നൽകി