എലപ്പുള്ളി ബ്രൂവറിയുടെ അപേക്ഷ ആദ്യം വെട്ടിയത് കൃഷിവകുപ്പ്, ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കില്ലെന്ന് റിപ്പോർട്ട്

Published : Feb 09, 2025, 08:49 AM ISTUpdated : Feb 09, 2025, 11:45 AM IST
എലപ്പുള്ളി ബ്രൂവറിയുടെ അപേക്ഷ  ആദ്യം വെട്ടിയത് കൃഷിവകുപ്പ്, ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കില്ലെന്ന് റിപ്പോർട്ട്

Synopsis

2008 വരെ ഈ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നു.അതുകൊണ്ട് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് എലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകി

പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് കൃഷി വകുപ്പിന്‍റെ  എതിർപ്പും.ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത് കൃഷിവകുപ്പ്. ഈ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്.എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒയാസിസ് മദ്യനിർമ്മാണ കമ്പനി 24 ഏക്കർ സ്ഥലം വാങിയത്. ഇതിൽ 4 ഏക്കർ കൃഷിഭൂമിയാണ്. ഇത് തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ ആദ്യം തള്ളിയത് കൃഷിവകുപ്പാണ്. പാലക്കാട് RDO യുടെ നിർദേശ പ്രകാരമാണ് എലപ്പുള്ളി കൃഷി ഓഫീസർ പരിശോധന നടത്തുകയും ഇത് ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതെന്ന് കണ്ടെത്തുകയും ചെയ്തത്. 

2008 വരെ  നെൽകൃഷി നടത്തിയിരുന്നു.അതുകൊണ്ട് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. ഇവിടെ ഇനിയും കൃഷിയോഗ്യമാക്കാമെന്നുമാണ് റിപ്പോർട്ട് . 2024 ആഗസ്ത് 29 ന് നൽകിയ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ തള്ളിയത്.  കൃഷിയേയും കുടിവെള്ള ലഭ്യതയേയും ബാധിക്കുമെന്ന് കാണിച്ച് സിപിഐ പാലക്കാട് ജില്ല എക്സ്ക്യൂട്ടീവ്   പദ്ധതിക്കെതിരെ രൂക്ഷ എതിര്‍പ്പുന്നയിച്ചിരുന്നു. ഇതോടെ സിപിഐ സംസ്ഥാന നേതൃത്വവും നിലപാട് മാറ്റത്തിന് നിര്‍ബന്ധിതരായി. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഒയാസിന്‍റെ അപേക്ഷ തള്ളുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ
പീഡനക്കേസ്, അഴിമതി ആരോപണം: രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച, ഹൈക്കമാൻഡ് തീരുമാനിക്കും