
തൊടുപുഴ: നേര്യമംഗലം വനത്തിൽ കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തി കഴിഞ്ഞ ദിവസം വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾവനത്തിൽ പോയ ആദിവാസികളാണ് നാല് വയസ്സ് പ്രായമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദൻകുടി വനത്തിൽ അഴുകിയ നിലയിലായിരുന്നു ജഡം. തുടർന്ന് ഇവർ ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കാട്ടാനയുടെ ജഡത്തിന് ഒരു മാസം പഴക്കമുണ്ട്. 4 വയസ്സ് പ്രായമുള്ള ആനക്കുട്ടിയുടെ കൊമ്പുകൾ നഷ്ടപ്പെട്ടിട്ടില്ല.
കോട്ടയത്തുനിന്നും എത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.കെ.ജെ. കിഷോറിന്‍റെ നേതൃത്വത്തിൽ ആനയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam