മുട്ടിൽ മരംമുറി കള്ളപ്പണ ഇടപാട്: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മൊഴി ഇഡി രേഖപ്പെടുത്തി

Published : Aug 30, 2021, 07:03 PM ISTUpdated : Aug 30, 2021, 07:06 PM IST
മുട്ടിൽ മരംമുറി കള്ളപ്പണ ഇടപാട്: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മൊഴി ഇഡി രേഖപ്പെടുത്തി

Synopsis

മരംമുറിയിലെ കള്ളപ്പണ ഇടപാടിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴി എടുത്തത്. രേഖകൾ സഹിതം 10 മണിയോടെ രഞ്ജിത്ത് കുമാർ എത്തി.

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് ഇന്ന് രേഖപ്പെടുത്തി. മരംമുറിയിലെ കള്ളപ്പണ ഇടപാടിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴി എടുത്തത്. രേഖകൾ സഹിതം 10 മണിയോടെ രഞ്ജിത്ത് കുമാർ എത്തി.

മൊഴിയെടുക്കൽ ഉച്ച കഴിഞ്ഞും നീണ്ടു. ആരോപണത്തിന്‍റെ ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാർ. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടിൽ പങ്കാളികളായി എന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്. അഗസ്റ്റിൻ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 68 പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി അന്വേഷണം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്