'മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റ്'; പക്വതയോടെ മുഖ്യമന്ത്രി പ്രസംഗിച്ചുവെന്നും ഇ പി ജയരാജൻ

Published : Jul 27, 2023, 12:47 PM ISTUpdated : Jul 27, 2023, 01:21 PM IST
'മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റ്'; പക്വതയോടെ മുഖ്യമന്ത്രി പ്രസംഗിച്ചുവെന്നും ഇ പി ജയരാജൻ

Synopsis

സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക? ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ്സ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലതെന്നും ജയരാജൻ പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറായ വിഷയത്തിൽ കേസെടുത്തതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. 

കോഴിക്കോട്: കെപിസിസി ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായ വിഷയത്തില്‍ നടന്ന പൊലീസ് നടപടികളെ ന്യായീകരിച്ച് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ലെന്നും ജയരാജൻ പറഞ്ഞു.

ഉമ്മൻചാണ്ടി അനുസ്മരണത്തിലെ കെ സുധാകരൻ്റെ പരാമർശത്തിനെതിരേയും ഇപി ജയരാജൻ വിമർശനമുന്നയിച്ചു. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കോൺഗ്രസ് എന്താണ് കാട്ടിക്കൂട്ടിയത്. കെപിസിസി പ്രസിഡൻ്റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയിൽ മറുപടി പറയാൻ ആർക്കും അറിയാഞ്ഞിട്ടല്ല. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെ ഉണ്ട്. നിസാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം.പ്രശ്നമുണ്ടാക്കിയപ്പോഴും മുഖ്യമന്ത്രി പക്വതയോടെ പ്രസംഗിച്ചു. ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, രാജ്യത്ത് ശിഥിലീകരണം ശക്തമാകുകയാണെന്നും നിലനിൽപ്പ് ചോദ്യം ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും ജയരാജൻ പറഞ്ഞു. മണിപ്പൂരിലേത് ഉണ്ടാക്കി എടുത്ത കലാപമാണ്. മണിപ്പൂരിൽ വന മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ മാഫിയ ശ്രമിക്കുന്നു. മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയക്ക് ബിജെപിയുമായും ആർഎസ്എസുമായും ബന്ധമുണ്ട്. കുക്കികളെയും മെയ്ത്തികളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് രാഷ്ട്രീയ ശ്രമം നടക്കുന്നത്. കലാപം കേന്ദ്ര സർക്കാർ നോക്കി നിൽക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിലുള്ള പക വീട്ടുകയാണ് ബിജെപി. വിവാദ വന നിയമം പാസാക്കാൻ ബിജെപി ശ്രമിക്കുന്നു. 8 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു എന്ന റിപ്പോർട്ടുകൾ ആണ് മണിപ്പൂരിൽ നിന്ന് വരുന്നത്. വേട്ടയാടപ്പെട്ട ആളുകൾ പരാതി നൽകിയിട്ടും പൊലീസ് നോക്കി നിൽക്കുന്നു. ഇതെന്ത് രാഷ്ട്രം. ലോക രാജ്യങ്ങൾ ഇന്ത്യയെ ഓർത്ത് തല കുനിക്കുകയാണ്. ഈ ഇന്ത്യ സൃഷ്ടിക്കാൻ ആണോ നമ്മൾ സ്വാതന്ത്ര്യം നേടിയത്. ഗുജറാത്തിൽ സമാന രീതിയിൽ വംശീയ കലാപം നടത്തി. തുടർന്നാണ് അവിടെ അധികാരം ബിജെപി ഉറപ്പിച്ചത്. ഗുജറാത്തിൽ കോൺഗ്രസ്സ് ദുർബലമായി. മണിപ്പൂർ രാജ്യം മുഴുവൻ വ്യാപിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

മൈക്കിനെയും ആംപ്ലിഫയറിനെയും വെറുതെ വിട്ടു! കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് നൽകി

ആലപ്പുഴയിലെ ബിജെപി -എസ്ഡിപിഐ കൊലപാതകം നേരത്തെ എടുത്ത തയ്യാറെടുപ്പ് പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടത് മുന്നണി ഉള്ളത് കൊണ്ട് മാത്രമാണ് അന്ന് ആലപ്പുഴ കത്താതെ ഇരുന്നത്. പാലക്കാട്ടും സമാന രീതിയിൽ കലാപത്തിന് കോപ്പ് കൂട്ടി. മുഖ്യമന്ത്രിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി രക്ഷപ്പെടാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. അവർക്ക് എതിരെ ഉള്ള അഴിമതി ആരോപണം തിരിച്ച് വിടാനാണിത്. ആരും രക്ഷപ്പെടില്ല. പണ്ട് കണ്ണൂർ ഡിസിസി ഓഫീസിൻ്റെ മറവിൽ ആയിരുന്നു ബോംബ് നിർമ്മാണം. ഇന്നത് തിരുവനന്തപുരത്തേക്ക് മാറി. എകെജി സെൻ്ററിൽ ബോംബ് ആക്രമണം നടത്തിയത് ഇതിൻ്റെ തുടർച്ചയാണ്. ഗാന്ധിജിയുടെ അണികൾ അല്ല ഇന്ന് കോൺഗ്രസിനെ നയിക്കുന്നത്. ഇതെല്ലാം അണികൾ തിരിച്ചറിയണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണം; മുഖ്യമന്ത്രി എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മന്ത്രി വാസവൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം നേതൃത്വം മറുപടി പറയണമെന്ന് വി കുഞ്ഞികൃഷ്ണൻ, മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും പ്രതികരണം