ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണ്. നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വിഎൻ വാസവൻ വിമർശിച്ചു. ഫോട്ടോ സഹിതം ഫെയ്സ് ബുക്ക് പോസ്റ്റിലാണ് വിമർശനം. അയ്യങ്കാളി ഹാളിലായിരുന്നു ഉമ്മൻചാണ്ടി അനുസ്മരണം നടത്തിയത്. 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങുമ്പോൾ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി വി.എൻ വാസവൻ. ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണ്. നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വിഎൻ വാസവൻ വിമർശിച്ചു. ഫോട്ടോ സഹിതം ഫെയ്സ് ബുക്ക് പോസ്റ്റിലാണ് വിമർശനം. അയ്യങ്കാളി ഹാളിലായിരുന്നു ഉമ്മൻചാണ്ടി അനുസ്മരണം നടത്തിയത്. 

ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് സുധാകരൻ; കോൺ​ഗ്രസിന് കനത്ത നഷ്ടം: പിണറായി

ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻചാണ്ടിക്കുള്ള സിന്ദാബാദ് വിളികൾ സദസ്സിൽ നിന്നും ഉയരുകയായിരുന്നു. സിന്ദാബാദ് വിളി ഉച്ചത്തിലായതോടെ മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ വേദിയിൽ നിന്ന് പ്രവർത്തകരോട് നിശബ്ദരാവാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുദ്രാവാക്യം വിളി നിർത്തിയതോടയാണ് മുഖ്യമന്ത്രി പ്രസം​ഗം തുടർന്നത്. 

ഉമ്മൻചാണ്ടി അനുസ്മരണം; 'വിവാദം വേണ്ട', മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത് മുതിര്‍ന്ന നേതാക്കളെന്ന് സതീശൻ

ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയിൽ പോലും കേരളത്തിൽ ഓടിയെത്തുന്ന ഉമ്മൻചാണ്ടിയെ ആണ് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻ‌ചാണ്ടി. യുഡിഎഫിനും നഷ്ടമാണ്. ഉടനൊന്നും നികത്താൻ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും ഡി സതീശന്‍ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ വേദികളിൽ അത് ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.