എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിസന്ധി; പഠിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ച് വത്തിക്കാൻ

Published : Jul 31, 2023, 09:13 PM ISTUpdated : Jul 31, 2023, 09:20 PM IST
എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിസന്ധി; പഠിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ച് വത്തിക്കാൻ

Synopsis

ആർച്ച് ബിഷപ് സിറിൽ വാസിൽ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വത്തിക്കാൻ പ്രശ്ന പരിഹാര നിർദ്ദേശം മുന്നോട്ട് വെക്കുക.

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചു. ആർച്ച് ബിഷപ് സിറിൽ വാസിൽ ആണ്  മാർപ്പാപ്പയുടെ പ്രതിനിധിയായി എറണാകുളത്തെത്തുക. നിലവിൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.  എറണാകുളം സെന്‍റ് മേരീസ് ബസലിക്കപ്പള്ളിയിൽ അൾത്താരയിലടക്കം സംഘർഷമുണ്ടായി. 8 മാസമായി പള്ളി അടച്ചിട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി പ്രതിനിധിയെ നിശ്ചയിച്ചത്. ആർച്ച് ബിഷപ് സിറിൽ വാസിൽ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വത്തിക്കാൻ പ്രശ്ന പരിഹാര നിർദ്ദേശം മുന്നോട്ട് വെക്കുക.

കുർബാന പ്രതിസന്ധി പഠിക്കാൻ മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയമിച്ചു

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസ്: ഇഡിക്ക് മുന്നിൽ ഹാജരായില്ല, അസൗകര്യം, സാവകാശം തേടി മാർ ആൻഡ്രൂസ് താഴത്ത്

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണധികാരം നൽകാനുള്ള നീക്കവും നടന്നിരുന്നു. അതിരൂപതയില്‍ സ്വതന്ത്ര ഭരണാധികാരച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി പോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതല കൂടി മേജർ ആർച്ചുബിഷപ്പു നിർവഹിക്കുന്നത് ശ്രമകരമാണ്. പ്രശ്നപരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയെ അയക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്  ബസിലിക്ക  അടഞ്ഞുകിടക്കുന്നത്  സഭയ്ക്കു തീരാകളങ്കമാണ്.

ജനാഭിമുഖകുർബാന അർപ്പിക്കില്ല എന്നു ബസിലിക്ക വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദേവാലയം തുറക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻ നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും. എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ  ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. സിനഡ് തീരുമാനം വത്തിക്കാന്‍റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്