'മന്ത്രി പറഞ്ഞത് മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ല', ചര്‍ച്ചകള്‍ ഇനിയും നടക്കും: ലത്തീന്‍ അതിരൂപത

Published : Nov 02, 2022, 05:38 PM ISTUpdated : Nov 02, 2022, 05:43 PM IST
'മന്ത്രി പറഞ്ഞത് മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ല', ചര്‍ച്ചകള്‍ ഇനിയും നടക്കും: ലത്തീന്‍ അതിരൂപത

Synopsis

ഫിഷറീസ് മന്ത്രി പറഞ്ഞത് മന്ത്രിയുടെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. ചർച്ചകൾ ഇനിയും നടക്കും. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധമെന്ന ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്‍റെ പ്രസ്താവനയ്ക്ക് എതിരെ ലത്തീൻ അതിരൂപ. ഫിഷറീസ് മന്ത്രി പറഞ്ഞത് മന്ത്രിയുടെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. ചർച്ചകൾ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ലത്തീന്‍ അതീരപൂത വ്യക്തമാക്കി. 

വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്നെന്നും തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണെന്നുമാണ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞത്. ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നത്. 2015 ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിൽ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറിൽ ഏർപ്പെട്ടതെന്നുമാണ് മന്ത്രി പറഞ്ഞത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും? സമരക്കാർ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ നിർമ്മാണം നിർത്തിവച്ചുള്ള പഠനം എന്ന ആവശ്യം മാത്രമാണ് സർക്കാർ എതിർക്കുന്നത്. പഠനം എന്ന ആവശ്യം സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ മണ്ണെണ്ണ സബ്‌സിഡി ഇപ്പോൾ തന്നെ നൽകുന്നുണ്ട്. മണ്ണെണ്ണ എഞ്ചിന് പകരം മറ്റ് എഞ്ചിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോൾ എഞ്ചിൻ ആക്കുന്നതിന് സബ്സിഡി നൽകാം എന്ന് ഏറ്റിട്ടുണ്ട്. 

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്‍റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയും. വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും