
തിരുവനന്തപുരം: മേൽവിലാസത്തിൽ തിരിമറി കാണിച്ച് തമിഴ്‍നാട്ടില്‍ നിന്നും നിരവധി ആളുകൾ ഇഞ്ചിവിള അതിർത്തി കടക്കുന്നതായി കണ്ടെത്തൽ. ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ വിശദപരിശോധന നടത്തുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഇഞ്ചിവിള അതിർത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തേക്ക് വന്ന ചില ആളുകളുടെ പാസിലുള്ളത് നെയ്യാറ്റിൻകരയിലെ മേൽവിലാസങ്ങളാണ്. എന്നാൽ ഇതിൽ കൊടുത്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
ചെക്ക്പോസ്റ്റുകളില്‍ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളിൽ വന്ന ശേഷം അതിർത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തിൽ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു. രേഖകൾ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതർ ആവർത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയിൽ വരുന്നത്. ഇത്തരം സംഭവങ്ങൾ തുടരാതിരിക്കാൻ പരിശോധന കൂടുതൽ കർശനമാക്കാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam