Organ Donation| ബന്ധുക്കളെ വച്ചുമാറിയുള്ള അവയവദാനം: ഉറ്റബന്ധുകൾ വേണമെന്നില്ലെന്ന് ഹൈക്കോടതി

Web Desk   | Asianet News
Published : Nov 16, 2021, 11:03 AM ISTUpdated : Nov 16, 2021, 01:39 PM IST
Organ Donation| ബന്ധുക്കളെ വച്ചുമാറിയുള്ള അവയവദാനം: ഉറ്റബന്ധുകൾ വേണമെന്നില്ലെന്ന് ഹൈക്കോടതി

Synopsis

അവയവമാറ്റ നിയമത്തിലെ സെക്ഷൻ 9(3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന ഹൈക്കോടതി വ്യക്തമാക്കി.അടുത്ത ബന്ധുക്കൾ  ആണെങ്കിൽ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നൽകാവൂയെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  

തിരുവനന്തപുരം: പരസ്പരം വച്ചുമാറിയുള്ള അവയവദാനം (swap transplantation) അഥവാ സ്വാപ് ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട സർക്കാർ മാർ​ഗ നിർദേശങ്ങളിലിടപെട്ട് ഹൈക്കോടതി (high court). പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് നിലവിലുള്ള  വ്യവസ്ഥകൾ പ്രാവർത്തികമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള ദാതാക്കൾ ഉറ്റബന്ധുക്കൾ ആയിരിക്കണണമെന്ന വ്യവസ്ഥ വേണ്ട. ഇത് നടപ്പിലാക്കാനാകാത്തതാണ്. ഇനി മുതൽ ഇത്തരം കേസുകളിൽ ഈ വ്യവസ്ഥ നോക്കാതെ തന്നെ അനുമതി പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചു.

അവയവമാറ്റ നിയമത്തിലെ സെക്ഷൻ 9(3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന ഹൈക്കോടതി വ്യക്തമാക്കി. അടുത്ത ബന്ധുക്കൾ  ആണെങ്കിൽ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നൽകാവൂയെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രക്ത​ഗ്രൂപ്പ് ചേരാത്തതതിനാൽ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള അനുമതി ഓതറൈസേഷൻ കമ്മറ്റി നിരസിച്ചതിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് എൻ നാ​ഗരേഷിന്റെ ഉത്തരവ്.

ഒരേസമയം അവയവദാനത്തിന് തയാറായെത്തുന്നവരിൽ രക്ത​ഗ്രൂപ്പ് ചേരാതെ വരുന്ന കേസുകളിൽ ചേരുന്ന രക്ത​ഗ്രൂപ്പുകൾ തമ്മിലെ അവയവദാനം നടത്തുന്നതാണ് സ്വാപ് ട്രാൻസ്പ്ലാന്റ് . മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, ഇയാളുടെ മകന്റെ ഭാര്യയുടെ അച്ഛനും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം , സലിമിന്റെ ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

മൊയ്തീൻകുട്ടിക്കും സലീമിനും വൃക്ക മാറ്റിവയ്ക്കാതെ മുന്നോട്ടുപോകാനാകില്ല. എന്നാൽ ഇവരുടെ ദാതാക്കളുടെ രക്ത​ഗ്രൂപ്പുകളുമായി ചേരുന്നുമില്ല. തുടർന്നാണ് പരസ്പരം വച്ചുമാറിയുള്ള വൃക്കദാനത്തിനായി അനുമതി നൽകുന്ന ഓതറൈസേഷൻ കമ്മറ്റിയെ സമീപിച്ചത്.സ‌ലീമിന്റെ ഭാര്യ എന്ന നിലയിൽ അടുത്ത ബന്ധു എന്ന ​ഗണത്തിൽ ജമീല വരുമെങ്കിലും ഉമ്മർ ഫാറൂഖിനെ ആ ​ഗണത്തിൽ പെടുത്താനാകില്ലെന്നായിരകുന്നു ഓതറൈസേഷൻ കമ്മറ്റിയുടെ നിലപാട്. അനുമതി നിഷേധിക്കുകയും ചെയ്തു.ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപേക്ഷയിൽ എത്രയും വേ​ഗം തീരുമാനമെടുക്കാനും കോടതി ഓതറൈസേഷൻ കമ്മറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. 

അവയവദാനവുമായി ബന്ധപ്പെട്ട് പണമിടപാട് നടക്കുന്നതായുള്ള പരാതികൾ ഉയർന്നതോടെയാണ് പരസ്പരം വച്ചുമാറിയുള്ള അവയവദാനം അഥവാ സ്വാപ് ട്രാൻസ്പ്ലാന്റിന് കർ​ശന മാർ​ഗ നിർദേശം തയറാക്കി  2018 ഫെബ്രുവരി 15നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും