പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി വിഷ്‌ണുപ്രസാദിന്റെ കസ്റ്റഡി കാലാവധി നീട്ടി

Web Desk   | Asianet News
Published : Jun 12, 2020, 06:44 PM IST
പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി വിഷ്‌ണുപ്രസാദിന്റെ കസ്റ്റഡി കാലാവധി നീട്ടി

Synopsis

നാല് ദിവസത്തേക്കാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി

കൊച്ചി: എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. കളക്ട്രേറ്റിലെ ജീവനക്കാരിയുടെ കാക്കനാട്ടെ ഹോസ്റ്റലിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ദുരിതാശ്വാസ വിഭാഗത്തിൽ നിന്ന് കാണാതായ ഫയലുകൾക്കായാണ് അന്വേഷണം. ഒരു മണിക്കൂർ നീണ്ട പരിശോധനയിൽ ജീവനക്കാരി താമസിച്ച മുറിയിൽ നിന്ന് ചില രേഖകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

തട്ടിപ്പിലെ മുഖ്യ സൂത്രധാരനും കളക്ട്രേറ്റിലെ ക്ലർക്കുമായ വിഷണു പ്രസാദിന്‍റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ആകെ 1.08 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് തട്ടിയെടുത്തതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തി. പ്രളയ തട്ടിപ്പിലെ രണ്ടാമത്തെ കേസിൽ വിഷണു പ്രസാദിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'