ചരിത്രത്തിലാദ്യം; റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ അഭിമാനമാകാൻ എൻസിസി ബാൻഡ് സംഘം

Published : Jan 24, 2026, 12:46 PM IST
NCC band

Synopsis

ആദ്യമായി കേരളത്തിൽ നിന്നുള്ള ആൺകുട്ടികളുടെ എൻസിസി ബാൻഡ് സംഘം കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നു. 45 അംഗ സംഘത്തിൽ 29 പേരും തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളാണ്.

ദില്ലി: കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ അഭിമാനമാകാൻ എൻസിസി ബാൻഡ് സംഘം. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ആൺകുട്ടികളുടെ ബാൻഡ് സംഘം പരേഡിൽ അണിനിരക്കുന്നത്. 174 പേരാണ് കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ച് ഇത്തവണ ദില്ലിയിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്. വാദ്യോപകരണങ്ങളെ വരുതിയിലാക്കിയ 45 ചുണക്കുട്ടികൾ. കൊടും തണുപ്പിലും ദില്ലിയിൽ പരേഡിനുള്ള പരിശീലനം തകൃതിയാണ്. മാസങ്ങൾ നീണ്ട പരിശ്രമം. ഒടുവിൽ അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് രാജ്യം ഉറ്റുനോക്കുന്ന വേദിയിൽ സംഭവിക്കുന്നത്.

ഇതിൽ 29 പേരും തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളാണ്. റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംഘം ദേശീയ യുദ്ധ സ്മാരകത്തിൽ ബാൻഡ് അവതരിപ്പിച്ച് അഭിവാദ്യം അർപ്പിച്ചു. ധീരജവാന്മാർക്കുള്ള മ്യൂസിക്കൽ സല്യൂട്ട്. കഴിഞ്ഞ വർഷം ആദ്യമായി കേരളത്തിലെ പെൺകുട്ടികളുടെ ബാൻഡ് സംഘം പരേഡിൽ അണിനിരന്നിരുന്നു. ദേശീയ തലത്തിൽ അഞ്ച് ബാൻഡ് സംഘങ്ങളാണ് ദില്ലിയിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം

റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സർവ്വകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കണം.

തലസ്ഥാന നഗരത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയ പതാക ഉയർത്തും. കരസേന, വ്യോമസേന, പോലീസ്, അശ്വാരൂഢസേന, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തുകയും പോലീസ്, ഹോം ഗാർഡ്സ്/ എൻ.സി.സി. സ്‌കൗട്ട്സ് എന്നിവയുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ലക്സ് ബോർഡ്; കരമന ജയനെതിരെ കേസെടുത്ത് പൊലീസ്
വിലപിടിപ്പുള്ള ഫോണും രേഖകളുമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ചു; വിദ്യാർത്ഥിക്കും യുവാവിനും അഭിനന്ദനം