നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ അതിദ്രുതം; ബോധവത്കരണത്തിന് 27ന് തുടക്കമെന്ന് മന്ത്രി ബിന്ദു

Published : May 25, 2024, 11:10 PM IST
നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ അതിദ്രുതം; ബോധവത്കരണത്തിന് 27ന് തുടക്കമെന്ന് മന്ത്രി ബിന്ദു

Synopsis

നാലുവർഷ ബിരുദം: സർവ്വകലാശാലകളിൽ ഒരുക്കങ്ങൾ അതിദ്രുതം; ബോധവത്കരണത്തിന് 27ന് തുടക്കമെന്ന് മന്ത്രി ബിന്ദു 

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളേജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന് തുടക്കമാവുമെന്നും മന്ത്രി അറിയിച്ചു.   

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ വളാഞ്ചേരി എം ഇ എസ് കെവീയെം കോളേജിലാണ് സംസ്ഥാനതല പരിപാടിയ്ക്ക് തുടക്കമാവുന്നത്. സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു പരിപാടി ഉദ്‌ഘാടനംചെയ്യും. എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പ്രഭാഷണം നിർവ്വഹിക്കും. 

കാലിക്കറ്റ് സർവ്വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാരും അക്കാദമിക് കോർഡിനേറ്റർമാരും പരിപാടിയിൽ പങ്കെടുക്കും. കേരള സംസ്ഥാന ഹയർ എജുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ അംഗങ്ങളായ ഡോ. കെ സുധീന്ദ്രൻ, ഡോ. ഷെഫീഖ് വി എന്നിവരുടെ അവതരണങ്ങൾ ഉണ്ടാവും. സർവ്വകലാശാല പ്രൊ-വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടക്കം,പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു, എസ്ഐടിയെ സംശയമുണ്ട്, ഇത് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: കെ മുരളീധരൻ
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും