ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിച്ച് തട്ടിപ്പ് വ്യാപകം; പ്രൊഫൈൽ ലോക് ചെയ്യൂവെന്ന് പൊലീസ്

Published : May 13, 2024, 07:10 PM IST
ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിച്ച് തട്ടിപ്പ് വ്യാപകം; പ്രൊഫൈൽ ലോക് ചെയ്യൂവെന്ന് പൊലീസ്

Synopsis

തട്ടിപ്പിന് നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് തന്നെ ശേഖരിക്കുന്ന വിവരങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഫേസ്ബുക്ക് നൽകുന്ന സുരക്ഷാ സംവിധാനമാണ് പ്രൊഫൈൽ ലോക്കിങ്ങ്. 

മലപ്പുറം: ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്യൂവെന്നും നിർദേശിച്ച് പൊലീസ്. നിരവധി പേരാണ് വ്യാജ പ്രൊഫൈലിൽ നിന്നും തട്ടിപ്പിനിരയായിട്ടുള്ളത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടലാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം കൊല്ലം കളക്ടറുടെ വ്യാജ വാട്സ്അപ്പ് പ്രൊഫൈൽ ഉപയോ​ഗിച്ചും തട്ടിപ്പ് നടന്നിരുന്നു. 

തട്ടിപ്പിന് നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് തന്നെ ശേഖരിക്കുന്ന വിവരങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഫേസ്ബുക്ക് നൽകുന്ന സുരക്ഷാ സംവിധാനമാണ് പ്രൊഫൈൽ ലോക്കിങ്ങ്. സെറ്റിങ്സിൽ നിന്നും ഈ സംവിധാനം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കല്ലാതെ മറ്റൊരാൾക്കും നിങ്ങളുടെ പ്രൊഫൈലിനുള്ളിലെ വിവരങ്ങൾ കാണാനാകില്ലെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്ത് വിവരങ്ങൾ സംരക്ഷിക്കാനും നിർദേശിക്കുകയാണ് മലപ്പുറം പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നിർദേശം. 

അന്ന് നിവിന് വേണ്ടി എഴുതി ഫഹദ് അഭിനയിച്ചു; രണ്ടാം ചിത്രത്തില്‍ നിവിന്‍ പോളിയെ നായകനാക്കാന്‍ അഖില്‍ സത്യന്‍

നാലാം ഘട്ടം ഭേദപ്പെട്ട പോളിം​ഗ്; അഞ്ച് മണിവരെ 62.31%, ഏറ്റവും കൂടുതൽ പോളിംഗ് ഭുവനഗിരിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത്'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്
ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി