
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു. ഇവര്‍ക്കുള്ള വാഹന സൗകര്യവും ലഭിക്കുന്നില്ല. ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെ സൗജന്യ മരുന്ന് വിതരണം നിര്‍ത്തി. മംഗലാപുരത്തും പരിയാരത്തും വിദഗ്ധ ചികിത്സയ്ക്ക് പോകാന്‍ സൗജന്യ വാഹന സൗകര്യം നല്‍കിയിരുന്നു. ഇതും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രോഗികളും അമ്മമാരും ബന്ധുക്കളും ചേര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തിയത്. നാലായിരത്തില്‍ അധികം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കാണ് സൗജന്യ മരുന്ന് ലഭിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam