ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ: 'വ്യാപകമായി പണം പിരിക്കുന്നു, കണക്കുകൾ സുതാര്യമല്ല'

Published : Jul 11, 2026, 12:49 PM IST
g sudhakaran

Synopsis

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. സംഘടനകൾ വ്യാപകമായി പണം പിരിക്കുന്നെന്നും ഇതിന്റെ കണക്കുകൾ സുതാര്യമല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാർ തലത്തിൽ ഭക്ഷണവിതരണം പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. മറ്റ് മെഡിക്കൽ കോളേജുകളിൽ ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നും, ആശുപത്രി പരിസരങ്ങളെ സംഘടനകളുടെ ബാനറുകൾ സ്ഥാപിച്ച് മത്സരവേദിയാക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ അവാർഡ് വിതരണ ചടങ്ങിൽ താൻ നടത്തിയ പ്രസംഗം തൽപ്പരകക്ഷികൾ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുധാകരൻ വീണ്ടും രംഗത്തെത്തിയത്. ഇടതുപക്ഷ യുവജന സംഘടന (ഡിവൈഎഫ്ഐ) മുൻകാലങ്ങളിൽ വീടുകളിൽ നിന്ന് നേരിട്ട് പൊതിച്ചോറുകൾ ശേഖരിച്ചായിരുന്നു വിതരണം നടത്തിയിരുന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിനായി വ്യാപകമായി പണം പിരിക്കുകയാണ് ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ല. ഈ പദ്ധതിക്കായി പല സംഘടനകളും പണം പിരിക്കുന്നുണ്ടെന്നും, ഇങ്ങനെ പിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് കൃത്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷണവിതരണം സുതാര്യവും ആശുപത്രിക്ക് മേന്മയുണ്ടാക്കുന്നതുമായ രീതിയിൽ ക്രമപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സർക്കാർ നൽകിയിരുന്നതുപോലെ ആശുപത്രികളിൽ വീണ്ടും ഔദ്യോഗികമായി ഭക്ഷണം നൽകാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിയുടെ കടമ എന്ന നിലയിലാണ് താൻ ഈ വിഷയം ചൂണ്ടിക്കാണിച്ചത്. ആശുപത്രിക്ക് വെളിയിൽ ഭക്ഷണം പാചകം ചെയ്ത് അകത്ത് വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും, മറ്റ് മെഡിക്കൽ കോളേജുകളിൽ ഇത്തരത്തിലാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്; പ്രതികരിച്ച് രമേശ് ചെന്നിത്തല, 'കമ്മിഷണർ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ'
സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം: വിമർശനവുമായി സമസ്ത