ഉരച്ചു നോക്കിയാൽ അപ്രൈസർക്ക് മനസിലാകാത്ത വിധം വിദഗ്ധമായി നിർമിച്ച ആഭരണങ്ങൾ; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘം പിടിയിൽ

Published : Aug 20, 2025, 11:19 AM IST
fake gold fraud arrest

Synopsis

മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സ്വർണം വിതരണം ചെയ്ത സംഘത്തലവനെയും പിടികൂടി. 

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഈ മാസം 14 ആം തിയ്യതി ലഭിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു.

തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നൽകിയവരെയും പിടികൂടി. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു സണ്ണി, സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണ്ണം വിതരണം നടത്തിയിരുന്ന സംഘത്തിന്‍റെ തലവനായ അഖിൽ ക്ലീറ്റസിനെ ചാലക്കുടി നിന്നും പിടികൂടിയത്.

അപ്രൈസർ ഉരച്ചു നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമ്മിച്ചത്. അഖിൽ ക്ലീറ്റസിനെതിരെ നേരത്തെ കൊലപാതക കേസും എൻഡിപിഎസ് കേസുകളും നിരവധി തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സ്മിജു സണ്ണി. ഈ കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഫറാഷ് ഐപിഎസിന്‍റെ നിർദേശ പ്രകാരം കണ്ടോൻമെന്‍റ് എസിപി സ്റ്റീവെർട്ട് കീലറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ജഗൻ മോഹൻ ദത്തൻ, ഗ്രേഡ് എസ് ഐ മനോജ്, എസ് സി പി ഒ മാരായ അനീഷ്, അജിത്ത്, സിപിഒ മാരായ അരുൺ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ