
കൊച്ചി: കൊച്ചിയിൽ പൊലീസിനെ അക്രമിച്ച ശേഷം രക്ഷപെട്ടുപോയ കഞ്ചാവ് കേസിലെ പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും പിടികൂടി. പശ്ചിമ ബംഗാളിലെ ഉത്തർ ബിജ്‌നാപൂർ ജില്ലയിലെ ഹർഷപൂറിന് സമീപം രക്ഷൂര സഹാപൂർ സ്വദേശി തൻവീർ ആലം (32) ആണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് അതിർത്തിക്കടുത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വർഷം സെപ്തംബർ 19 ന് 2.5 കിലോഗ്രാം കഞ്ചാവുമായി ഇയാളെ ഡാൻസാഫ് സംഘം കലൂരിലെ ലോഡ്‌ജിൽ നിന്നും പിടികൂടിയിരുന്നു. അന്ന് ഡാൻസാഫ് സംഘത്തെ ആക്രമിച്ച ശേഷം പ്രതി എറണാകുളം വിട്ടു. ഒരു വർഷം പിന്നിട്ട ശേഷമാണ് ഇയാളെ ബംഗ്ലാദേശ് അതിർത്തിയിൽ ചെന്ന് കേരള പൊലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ സിബി ടോമിൻ്റെ മേൽനോട്ടത്തിലായിരുന്നു കേസിൽ അന്വേഷണം നടന്നത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് എസ്ഐ ബിജു, എസ്‌സിപിഒ രാജ് മോൻ, സിപിഒ അജിലേഷ്, റിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പശ്ചിമ ബംഗാളിലേക്ക് പോയത്. ഇയാളെ പിന്നീട് കേരളത്തിലെത്തിച്ചു. എറണാകുളത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam