'ശബരിമല ശ്രീധര്‍മ്മശാസ്താവാണേ സത്യം, വസ്തുതകള്‍ ഒരിക്കൽ പുറത്തുവരും, വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം'; പിഎസ് പ്രശാന്ത്

Published : Feb 14, 2026, 11:33 AM IST
p s prasanth

Synopsis

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നടത്തിപ്പിൽ കണക്കിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. സത്യം ഒരിക്കൽ പുറത്തുവരുമെന്നും വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പിഎസ് പ്രശാന്ത്.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നടത്തിപ്പിൽ കണക്കിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. എന്നായാലും സത്യം ഒരിക്കൽ പുറത്തുവരുമെന്നും വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പിഎസ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം ബോര്‍ഡിന്‍റെയും സര്‍ക്കാരിന്‍റെയും നേതൃത്വത്തിൽ ശബരിമലയിൽ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവം വിജയകരമായി നടത്തിയത് ആരും കാണാതെ വിവാദങ്ങള്‍ മാത്രമാണ് ചര്‍ച്ചയാകുന്നത്. ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകള്‍ക്ക് പോലും തങ്ങള്‍ കേള്‍ക്കുന്ന പേര് ദോഷം ഭയങ്കരമാണെന്നും പിഎസ് പ്രശാന്ത് കുറിച്ചു. ശബരിമല ശ്രീ ധര്‍മ്മശാസ്താവാണേ സത്യം, വസ്തുതകള്‍ അതെന്നായാലും പുറത്തുവരുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

 

പിഎസ് പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

 

എന്നയാലും സത്യം പുറത്ത് വരും..

ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ പിന്നിടങ്ങോട്ട് ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ എന്തെല്ലാം നിറം പിടിപ്പിച്ച കഥകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്.

ശബരിമലയിൽ കഴിഞ്ഞ രണ്ട് വർഷമായി ദേവസ്വം ബോർഡിൻ്റേയും സർക്കാരിൻ്റേയും നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവത്തിൻ്റെ വിജയം ആരും ഓർക്കുന്നുപോലുമില്ല.

ദേവസ്വം ബോർഡിൻ്റെ ചരിത്രത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നിട്ടും അവർ സംതൃപ്തിയോടെ മടങ്ങിയ മണ്ഡലകാലം ഉണ്ടായിട്ടുണ്ടോ.?

ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം അതല്ലേ.? ഇതൊന്നും ആരും ഒരു വാക്ക് പോലും മിണ്ടുന്നില്ല.

എന്നാൽ ഇത്തരം വിവാദങ്ങളിൽ ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് പോലും ഞങ്ങൾ കേൾക്കുന്ന പേര് ദോഷം എത്ര ഭയങ്കരമാണ്.

ശബരിമല ശ്രീ ധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ അതെന്നായാലും പുറത്ത് വരും. അതു വരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളു.

സ്വാമിയേ ശരണമയ്യപ്പ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സുനിൽകുമാർ; 'കളക്ടറാണ് ഒന്നാം പ്രതി'
റോഷി പറഞ്ഞത് എനിക്കും സുഖിച്ചു, അത് അച്ചടക്ക ലംഘനമല്ല, സഹോദര തുല്യ ബന്ധം, ഇതിലൊന്നും ഒരു കിളിയും കൊത്താൻ പോകുന്നില്ല; ജോസ് കെ മാണി