സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം, ഉത്തരവ് എൻഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷയിൽ

Published : Aug 03, 2020, 12:11 PM ISTUpdated : Aug 03, 2020, 12:21 PM IST
സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം, ഉത്തരവ് എൻഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷയിൽ

Synopsis

സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ  ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവ്. എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.

എന്‍ഐഎക്കും കസ്റ്റംസിനും  പിന്നാലെയാണ് സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് എന്ഫോഴ്സ്മെന്‍റ് ഡയറകടറേറ്റും അന്വേഷണം ആരംഭിച്ചത്. നയതന്ത്ര ചാനല്‍ വഴിയുള്ള  കള്ളക്കടത്ത് കസ്റ്റംസും തീവ്രവാദ സംഘടനകളുയമായുള്ള ബന്ധം എൻഐഎയുമായാണ് അന്വഷിക്കുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന‍്റെ അന്വേഷണം. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ പണത്തിന്‍റെ ഉറവിടവും അത് കടന്നുപോയ വഴികളുമാണ് അന്വഷണത്തില്‍ പ്രധാനം.

ഇതോടൊപ്പം പ്രതികളുടെ ഹവാല, ബിനാമിഇടപാടുകള്‍,  കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും എന്ഫോഴ്സ്മന്‍റെിന്‍റെ പരിധിയില്‍ വരും. സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍നിന്ന്  ഒരു കോടി രൂപയും ഒരു കിലോ  സ്വര്‍ണവും കണ്ടെടുത്തത് കള്ളക്കടത്തിലെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് സൂചന നല്കുന്നതാണെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ