മനുഷ്യാവകാശകമ്മീഷൻ ഉത്തരവ് നടപ്പാക്കി സർക്കാർ: സ്പോട്ടിൽ പ്രവേശനം കിട്ടിയാൽ മുമ്പ് അടച്ച ഫീസ് മടക്കി കിട്ടും

Published : Jun 22, 2022, 05:37 PM IST
 മനുഷ്യാവകാശകമ്മീഷൻ ഉത്തരവ് നടപ്പാക്കി സർക്കാർ: സ്പോട്ടിൽ പ്രവേശനം കിട്ടിയാൽ  മുമ്പ് അടച്ച ഫീസ് മടക്കി കിട്ടും

Synopsis

കീം പരീക്ഷയിൽ ജയിച്ച്   സ്പോട്ട്  അഡ്മിഷൻ  വഴി പ്രവേശനത്തിൻെറ അവസാന ദിവസം മറ്റൊരു കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ,  മുമ്പ് പ്രവേശനം നേടിയ കോളേജിൽ അടച്ച മുഴുവൻ ഫീസും, മടക്കി നൽകാൻ സർക്കാർ ഉത്തരവായി.

തിരുവനന്തപുരം;പ്രവേശന നടപടികൾ  അവസാനിപ്പിച്ച ശേഷം  ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളേജുകളുടെ നിലപാട്  തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഉത്തരവ് നടപ്പാക്കി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് , സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.  സ്പോട്ട് അഡ്മിഷനിൽ പുതിയ കോളേജിൽ പ്രവേശനം നേടിയതിൻ്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ  കോളേജിൽ ടി.സിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളേജുകൾക്കാണ് ഈ ഉത്തരവ് ബാധകം. കീം പരീക്ഷയിൽ ജയിച്ച്   സ്പോട്ട്  അഡ്മിഷൻ  വഴി പ്രവേശനത്തിൻെറ അവസാന ദിവസം മറ്റൊരു കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ,  അവർ മുമ്പ് പ്രവേശനം നേടിയ കോളേജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവായി.

പ്രവേശന നടപടികൾ  അവസാനിച്ച ശേഷം  ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം.  തിരുവനന്തപുരം എൽ ബി എസ് കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളേജിൻ്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ്  ട്യൂഷൻ ഫീസ് മടക്കി നൽകാൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.

പ്രസ്തുത ഉത്തരവാണ് സർക്കാർ നടപ്പിലാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനം നടത്താൻ കഴിയാത്തതുകൊണ്ടാണ് കോളേജുകൾ ട്യൂഷൻ ഫീസ് മടക്കി നൽകാത്തത്. കമലേശ്വരം സ്വദേശിനി ബി കെ റഹ്നയാണ് കമ്മീഷനെ സമീപിച്ചത്.

 ജെഇഇ മെയിൻ പരീക്ഷ ; പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിവയാണ്...

 

ജോയിന്റ് എൻട്രൻസ് പരീക്ഷ, (Joint Entrance Examination) മെയിൻസ് 2022 സെഷൻ 1 പരീക്ഷ 2022 ജൂൺ 23-ന് (നാളെ) ആരംഭിക്കുന്നു. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് ആദ്യ ഷിഫ്റ്റ് പരീക്ഷ നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പരീക്ഷ ഉച്ചകഴി‍ഞ്ഞ് 3 മണി മുതൽ ആറ് മണിവരെയും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പ്രവേശന പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കനത്ത സുരക്ഷയ്‌ക്കിടയിൽ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.  പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഈ വർഷത്തെ പരീക്ഷയ്ക്ക് എന്തൊക്കെയാണ് അനുവദനീയമായതെന്നും അല്ലാത്തതെന്നും പരിശോധിക്കണം. 

പരീക്ഷ 2022 ജൂൺ 29-ന് അവസാനിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൻടിഎ ഇന്നലെ  jeemain.nta.nic.in-ൽ  പുറത്തിറക്കി. രാജ്യത്തെ 501 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 22 നഗരങ്ങളിലും ജെഇഇ പരീക്ഷ നടത്തും. JEE മെയിൻസ് അഡ്മിറ്റ് കാർഡ് 2022 ന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് ചില പ്രധാന കാര്യങ്ങളും വിദ്യാർത്ഥികൾ മറക്കരുത്. പരീക്ഷയ്ക്ക് അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു ഹ്രസ്വ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. 

JEE മെയിൻ 2022 പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങൾ

  • ഗേറ്റ് അടച്ചതിന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. അതിനാൽ, ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ മുൻകൂട്ടി എത്തിച്ചേരണമെന്ന് ഉറപ്പാക്കണം.
  • ഓരോ ഉദ്യോഗാർത്ഥിയും സാധുവായ ഐഡന്റിറ്റി പ്രൂഫ് സഹിതം JEE മെയിൻ 2022 അഡ്മിറ്റ് കാർഡ് കൈവശം വയ്ക്കണം.
  • JEE മെയിൻസ് 2022 പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ സെൽഫ് ഡിക്ലറേഷൻ ഫോം ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് കൈവശം വെക്കണം.
  • COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഉദ്യോഗാർത്ഥികൾ മാസ്കും സാനിറ്റൈസറും കരുതണം. ഉദ്യോഗാർത്ഥികൾ സാമൂഹിക അകലം പാലിക്കണം.
  • എഴുത്ത് പേപ്പർ പരീക്ഷാകേന്ദ്രം നൽകും. അതിനാൽ, ഉദ്യോഗാർത്ഥികൾ ഒരു പേപ്പറും കൊണ്ടുപോകരുത്.
  • പിഡബ്ല്യുഡി റിസർവേഷൻ ക്ലെയിം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ കോമ്പീറ്റന്റ് അതോറിറ്റി നൽകുന്ന പിഡബ്ല്യുഡി  സർട്ടിഫിക്കറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം