
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നായിരുന്നു അതുകൊണ്ട് തന്നെ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നുമായിരുന്നു എൽഡിഎഫ് സർക്കാരിന്‍റെ നിലപാട്. എന്നാൽ, യുഡിഎഫ് സർക്കാർ എംബ്ലം പതിപ്പിക്കാൻ സമ്മതം മൂളുകയായിരുന്നു. അതേസമയം, പിഎംഎവൈ സഹകരണം പിഎം ശ്രീയിൽ മുന്നോട്ട് പോകുന്നതിന് മുന്നോടിയായാണെന്നുള്ള വിമർശനവും ഉയരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam