ജനവാസ മേഖലകളെ ഒഴിവാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം; ബഫർ സോൺ വിഷയത്തില്‍ വനംമന്ത്രി

Published : Jun 28, 2022, 07:09 PM ISTUpdated : Jun 28, 2022, 07:17 PM IST
 ജനവാസ മേഖലകളെ ഒഴിവാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം; ബഫർ സോൺ വിഷയത്തില്‍ വനംമന്ത്രി

Synopsis

ഉപഗ്രഹ സഹായത്തോടെയുള്ള സർവ്വേ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ശ്രമം.   ഇക്കാര്യത്തിൽ കേരളം രണ്ട് തട്ടിലാണെന്ന് വരാൻ പാടില്ലെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി എ.കെ ശശീന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: ജനവാസ മേഖലകളെ ഒഴിവാക്കുകയെന്നതാണ് ബഫർ സോൺ ഉത്തരവിൽ സർക്കാർ നയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ.  ഉപഗ്രഹ സഹായത്തോടെയുള്ള സർവ്വേ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ശ്രമം.   ഇക്കാര്യത്തിൽ കേരളം രണ്ട് തട്ടിലാണെന്ന് വരാൻ പാടില്ലെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി എ.കെ ശശീന്ദ്രൻ പറഞ്ഞു.  മലയോര മേഖലകളിൽ വികസന പദ്ധതികൾക്ക് മേൽ അനുമതികളുടെ തടസ്സം തീർക്കുന്നതിൽ വനംവകുപ്പ് സംവിധാനത്തെ മന്ത്രി ഇന്ന് വിമർശിച്ചു.

ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിരുന്നു.  2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ  കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു. 2015ൽ നിർദേശം സമർപ്പിച്ചു. ഇതിന്മേൽ 2016 ൽ വിദഗ്‌ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ വിദഗ്‍ധ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. വസ്തുതകൾ ഇതായിരിക്കെയാണ് ബഫ‌‌ർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ  റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ  അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്.   എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും,  ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സർക്കാരിനെതിരെ സിറോ മലബാർ സഭ

ബഫർ സോൺ വിഷയത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ എല്ലാം നോക്കാം എന്ന് പറയുകയല്ലാത്തെ മുഖ്യമന്ത്രി ഒന്നും നടത്തുന്നില്ലെന്ന് സഭ വക്താവ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാത്ത സർക്കാറിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഡോക്ടർ ചാക്കോ  കാളം പറമ്പിൽ പറഞ്ഞു. ബഫർസോണിനെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ താമരശേരി രൂപതയ്ക്ക് കീഴിലെ വിവിധ സംഘടനകൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ