ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തെ എതിർത്തുള്ള സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Oct 01, 2020, 07:19 AM ISTUpdated : Oct 01, 2020, 08:21 AM IST
ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തെ എതിർത്തുള്ള സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

വിദേശ ഏജന്‍സിയായ റെഡ് ക്രസന്‍റും - യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ  ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് FRCA നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ ഉയർത്തുന്നവാദം. 

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ  ക്രമക്കേടിൽ  സിബിഐ എഫ്ഐആർ  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺകുമാറാണ് ഹർജി പരിഗണിക്കുന്നത്.  സംസ്ഥാന സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒ യുവി ജോസാണ് ഹർജി നൽകിയിരിക്കുന്നത്. 

വിദേശ ഏജന്‍സിയായ റെഡ് ക്രസന്‍റും - യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ  ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് FRCA നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ ഉയർത്തുന്നവാദം. 

സ്വകാര്യ കമ്പനികളായ റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥർക്കെതിരേയും ഈ ഇടപാടിൽ തെളിവുമില്ല.സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർ‍ജിയിൽ പറയുന്നു. 

വിദേശത്ത് നിന്നും സംഭവാന സ്വീകരിക്കുന്നതിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഈ രീതിയിൽ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനും FRCA നിയമം അനുമതി നൽകുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്
സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി